കൊല്ലം: സംസ്ഥാനത്തെ ക്രഷറുകളും ക്വാറികളും ഈ മാസം 30 മുതൽ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് ക്രഷർ ക്വാറി സംസ്ഥാന കോഓർഡിനേഷൻ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ടിപ്പർ, ടോറസ് വാഹനങ്ങൾക്ക് പൊലീസ്, മോട്ടോർ വാഹനവകുപ്പ്, മൈനിങ് ആൻഡ് ജിയോളജി, വിജിലൻസ് വകുപ്പുകൾ അമിത പിഴ ഈടാക്കുകയും വിങ് ലൈസൻസ് റദ്ദാക്കുകയും ചെയ്യുന്നതിനെതിരെ എറണാകുളം ജില്ലയിൽ നടക്കുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് സംസ്ഥാനമൊട്ടാകെ അടച്ചിടൽ സമരം നടത്തുന്നത്.
ഒരു വാഹനത്തിന് 80,000 രൂപ വരെ ഈടാക്കുന്നുണ്ട്. പരിസ്ഥിതി അനുമതിക്കായി ക്വാറി ഉടമകൾ നൽകിയ അപേക്ഷകളിൽ മൂന്നു വർഷമായിട്ടും തീരുമാനമെടുത്തിട്ടില്ല.
ക്രഷർ, ക്വാറി ഉടമകൾക്കെതിരെയുള്ള പരാതികളിൽ വിശദീകരണമോ വ്യക്തമായ അന്വേഷണമോ കൂടാതെ സ്റ്റോപ്പ് മെമ്മോ നൽകി സ്ഥാപനങ്ങൾ ഇല്ലാതാക്കുന്ന പ്രവണത വർധിച്ചുവരികയാണെന്നും അവർ ചൂണ്ടിക്കാട്ടി.
ക്വാറി-ക്രഷർ ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആക്കാവിള സതീക്ക്, ജില്ല സെക്രട്ടറി വെള്ളിലഴികം പ്രസാദ്, ടിപ്പർ ഓണേഴ്സ് അസോസിയേഷൻ ജില്ല പ്രസിഡന്റ് മൂൺലൈറ്റ് അലിയാർ ഐശ്വര്യ ചാക്കോ, എം.എസ് ഓയൂർ, കാർത്തിക ബിജു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.