പുനലൂർ: തമിഴ്നാട്ടിൽനിന്ന് മതിയായ രേഖകൾ ഇല്ലാതെ കേരളത്തിലേക്ക് വന്ന യുവാക്കളിൽ നിന്ന് കൈക്കൂലി വാങ്ങി കടത്തിവിടാൻ ശ്രമിച്ച പൊലീസുകാരെനയും ഓട്ടോ ഡ്രൈവെറയും തെന്മല പൊലീസ് അറസ്റ് ചെയ്തു. ആര്യങ്കാവ് കോവിഡ് ചെക്പോസ്റ്റിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന എ.ആർ ക്യാമ്പിലെ പൊലീസുകാരൻ ചവറ സ്വദേശി സജിത്, കോട്ടവാസൽ സ്വദേശിയായ ഓട്ടോ ഡ്രൈവർ ജയിംസ് ആരോഗ്യരാജ് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞദിവസം തമിഴ്നാട്ടിലെ സേലത്ത് നിന്ന് ഓച്ചിറയിലേക്ക് രണ്ട് ബൈക്കുകളിലായി എത്തിയ നാല് യുവാക്കളെ ആര്യങ്കാവ് അതിർത്തി കടത്തിവിടുന്നതിനാണ് ഓട്ടോഡ്രൈവർ ഇടനിലക്കാരനായി പൊലീസുകാരൻ കൈക്കൂലി വാങ്ങിയത്.
ആര്യങ്കാവിലെ കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്ത പാസിൽ എത്തിയ യുവാക്കളെ ബൈക്കിന് മതിയായ രേഖകൾ ഇെല്ലന്ന് പറഞ്ഞ് ആര്യങ്കാവിൽ പൊലീസ് ഔട്ട് പോസ്റ്റിൽ തടഞ്ഞു. തിരിച്ച് കോട്ടവാസലിൽ എത്തിയ യുവാക്കളെ സഹായിക്കാനാണ് ഓട്ടോഡ്രൈവർ ജയിംസ് ആരോഗ്യരാജ് രംഗത്ത് എത്തിയത്.
ബൈക്ക് ഇവിടെ സൂക്ഷിച്ചശേഷം ഓട്ടോയിൽ അതിർത്തി കടക്കാനായിരുന്നു ശ്രമം. പരിശോധന ഒഴിവാക്കാൻ ആര്യങ്കാവ് സെൻറ് മേരീസ് ഹൈസ്കൂളിന് സമീപത്ത് ദേശീയപാതയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സജിത് എന്ന പോലീസുകാരനുമായി ബന്ധപ്പെട്ടു. കോവിഡ് ക്യാമ്പ് കടത്തിവിടുന്നതിന് 2000 രൂപ പൊലീസുകാരനും 3000 രൂപ ഓട്ടോ ഡ്രൈവർക്കുമായി പറഞ്ഞ് കരാർ ഉറപ്പിച്ചു.
ൈകയിൽ പണമില്ലാത്തതിനെ തുടർന്ന് മറ്റൊരു സഹൃത്ത് വഴി യുവാക്കൾ പൊലീസുകാരെൻറ അക്കൗണ്ടിലേക്ക് 2000 രൂപ ഓൺലൈനായി അയക്കുകയായിരുന്നു. സംഭവം പിടിക്കപ്പെട്ടതോടെ പൊലീസുകാരൻ പണം തിരികെ അയച്ചുകൊടുത്തു. ഇത് തെളിവായി എടുത്ത് രാത്രിയോടെ തെന്മല സ്റ്റേഷൻ ഓഫിസർ വിശ്വംഭരനും സംഘവും ഇരുവെരയും അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.