അനന്തു

കമ്പിവടി ഉപയോഗിച്ച് മർദിച്ചയാൾ പിടിയിൽ

കൊല്ലം: തിരുമുല്ലാവാരം ക്ഷേത്രത്തിന് സമീപം ബൈക്ക് തടഞ്ഞു നിർത്തി യാത്രക്കാരെ കമ്പിവടി ഉപയോഗിച്ച് മർദ്ദിച്ച യുവാവ് പിടിയിൽ. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ മനയിൽകുളങ്ങര കല്ലുംപുറത്ത് വീട്ടിൽ അനന്തു (32) ആണ് കൊല്ലം വെസ്റ്റ് പൊലീസിന്റെ പിടിയിലായത്. ശക്തികുളങ്ങര കന്നിമേൽച്ചേരി സ്വദേശി വിദ്യാസാഗർ (45) നെയും സുഹൃത്തായ പ്രശാന്തിനേയുമാണ് ഇയാൾ മർദ്ദിച്ച് പരിക്കേൽപ്പിച്ചത്.

ശനിയാഴ്ച രാത്രി 11ഓടെ സുഹൃത്തിനൊപ്പം ബൈക്കിൽ വരികയായിരുന്ന വിദ്യാസാഗറിനെ തിരുമുല്ലാവാരം ക്ഷേത്രത്തിന് സമീപമുള്ള റോഡിൽവെച്ച് ഇയാൾ തടഞ്ഞു നിർത്തി കമ്പിവടി ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. വിദ്യാസാഗർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അനന്തുവിനെ പിടികൂടുകയായിരുന്നു.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. കൊല്ലം വെസ്റ്റ് ഇൻസ്‌പെക്ടർ ഷാഫിയുടെ നേതൃത്വത്തിൽ എസ്.ഐ സന്തോഷ്, എസ്.സി.പി.ഒ ശ്രീലാൽ, സി.പി.ഒമാരായ ഷമീർ, സലീം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Tags:    
News Summary - Attack case-man arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.