കൊല്ലം: ജില്ലയിലെ മത്സ്യ മാര്‍ക്കറ്റുകള്‍, ഹാര്‍ബറുകള്‍, ചെക്പോസ്റ്റുകള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കി ഭക്ഷ്യസുരക്ഷ വകുപ്പ്.
പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് നടപടി. ആശ്രാമം പുത്തന്‍ചന്ത മാര്‍ക്കറ്റില്‍ നടത്തിയ പരിശോധനയില്‍ ഫോര്‍മാലിന്‍ കലര്‍ന്നതും പഴകിയതുമായ 305 കിലോഗ്രാം മത്സ്യം പിടിച്ചെടുത്ത് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗത്തിെൻറ സഹായത്തോടെ നശിപ്പിച്ചു.
ഫോര്‍മാലിന്‍ കലര്‍ന്ന ചൂര, പഴകിയ കാരല്‍ എന്നിവയാണ് പിടികൂടിയത്.ജില്ല മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലബോറട്ടറിയുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരായ എസ്.ആര്‍ റസീമ, എസ്.എ അഞ്ജു, എസ്. ഹരികൃഷ്ണന്‍, എസ്. ശ്രീലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.