കൊല്ലം: ഹിജാബ് വിഷയത്തിൽ കർണാടക ഹൈകോടതിയുടെ വിധിക്കെതിരെ പി.ഡി.പി 22ന് രാജ്ഭവൻ മാർച്ച് നടത്തും. രാവിലെ 11ന് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് മാർച്ച് ആരംഭിക്കും. മുസ്ലിംകളെ പാർശ്വവത്കരിക്കാനും എല്ലാ മേഖലകളിലും സ്വാതന്ത്ര്യം നിഷേധിക്കാനുമുള്ള പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നതാണ് ഹൈകോടതി വിധിയെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ശിരോവസ്ത്രവിരുദ്ധ വിധി ഉടൻ പുനഃപരിശോധിക്കാനാവില്ലെന്ന സുപ്രീംകോടതി നിലപാട് പരീക്ഷ എഴുതാനുള്ള നിരവധി മുസ്ലിം കുട്ടികളുടെ അവസരവും നഷ്ടപ്പെടുത്തും. മുദ്രെവച്ച കവറിനെ ഉപാധിയാക്കി ആവിഷ്കാര സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടാനുള്ള ശ്രമത്തിന് മീഡിയവൺ വിലക്കിനെതിരായ പരമോന്നത കോടതിയുടെ നിലപാടിലൂടെ താൽക്കാലിക ആശ്വാസം ലഭിച്ചിട്ടുണ്ട്. നീതിന്യായ വ്യവസ്ഥിതിയിലെ ഈ നിലപാട് പ്രതീക്ഷാർഹമാണെന്ന് അവർ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി മൈലക്കാട് ഷാ, സെക്രേട്ടറിയറ്റ് അംഗങ്ങളായ കൊല്ലൂർവിള സുനിൽഷാ, ബി.എൻ. ശശികുമാർ, ഇഖ്ബാൽ കരുവ, ജില്ല സെക്രട്ടറി ബ്രൈറ്റ് സൈഫുദ്ദീൻ, കബീർ തരംഗം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.