കരുനാഗപ്പള്ളിയിൽ 1500 കോടിയുടെ വികസനം -ആർ. രാമചന്ദ്രൻ കൊല്ലം: കരുനാഗപ്പള്ളിയിൽ അഞ്ചുവർഷം കൊണ്ട് 1500 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടത്തിയെന്നും മിനി സിവിൽസ്േറ്റഷൻ, കോടതി സമുച്ചയം എന്നിസ്ഥോപിക്കുന്നതിനുള്ള നടപടികൾക്ക് തുടക്കമായതായും ആർ. രാമചന്ദ്രൻ എം.എൽ.എ. കൊല്ലം പ്രസ് ക്ലബിൻെറ 'കേരളീയം -2021, എം.എൽ.എ സംസാരിക്കുന്നു' പരിപാടിയിൽ പെങ്കടുക്കുകയായിരുന്നു അദ്ദേഹം. മാളിയേക്കൽ, ചിറ്റുമൂല റെയിൽവേ മേൽപാലങ്ങൾ, താലൂക്ക് ആശുപത്രി വികസനം, കാട്ടിൽക്കടവ് പാലം, ഫയർസ്േറ്റഷൻ, റോഡുകളുടെ നവീകരണം എന്നിങ്ങനെ നിരവധി വികസന മുന്നേറ്റങ്ങൾ നടപ്പാക്കാനായി. മണ്ഡലത്തിലെ 74 കി.മീറ്റർ പി.ഡബ്ല്യു.ഡി റോഡ് നവീകരിക്കുകയോ പുനർനിർമിക്കുകയോ ചെയ്തു. 40 വിദ്യാലയങ്ങളുടെ സൗകര്യങ്ങൾ വികസിപ്പിക്കുകയും മുഴുവൻ വിദ്യാലയങ്ങളും ഹൈടെക് നിലവാരത്തിലേക്ക് ഉയർത്തുകയും ചെയ്തു. ഫയർ സ്റ്റേഷന് 3.70കോടിയുടെ ഭരണാനുമതി ലഭ്യമാക്കി. ഇടക്കുളങ്ങര റെയിൽവേ സ്റ്റേഷനു സമീപം മേൽപാലം നിർമിക്കുന്നതിനുള്ള രൂപരേഖ തയാറാക്കി. താലൂക്ക് ആശുപത്രിയിൽ 93 കോടിയുടെ വികസന പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. 69 കോടിയുടെ പദ്ധതികൾ നടപ്പാക്കി. ജില്ലയിൽ ആദ്യെത്ത ദുരിതാശ്വാസ അഭയ കേന്ദ്രം തഴവയിൽ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ആദ്യ പോക്സോ കോടതി സ്ഥാപിച്ചത് കരുനാഗപ്പള്ളിയിലാണ്. സർക്കാർ കോളജിൻെറ നിർമാണം ഉടൻ ആരംഭിക്കും. ഹൈപ്പർ മാവേലിയിൽ ഗൃഹോപകരണ വിപണനം ആരംഭിച്ചു. അഴീക്കൽ ഫിഷിങ് ഹാർബറിൽ നവീകരണ പദ്ധതി തുടങ്ങി. കടലാക്രമണം നേരിടുന്നതിന് പുലിമുട്ട് ഉൾപ്പെടെ 12 കോടിയുടെ പദ്ധതിക്ക് ഭരണാനുമതിയായി. മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചുകഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. മത്സരിക്കുന്നത് ആരായാലും കരുനാഗപ്പള്ളിയിൽ എൽ.ഡി.എഫ് സ്ഥാനാർഥി ജയിക്കുമെന്ന കാര്യം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.