പടനിലം ഒരുങ്ങി, കളരികളിൽ പരിശീലനം തകൃതി; ഓച്ചിറക്കളി 15ന്

ഓച്ചിറ: ഓച്ചിറക്കളിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ കളരികളിൽ പരിശീലനംതകൃതിയായി. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി താലൂക്കിലെ കളരികളിലാണ് കളിയാശാന്മാരുടെ നേതൃത്വത്തിൽ ഓച്ചിറക്കളിയിൽ അണിചേരാനുള്ള യോദ്ധാക്കളെ പരിശീലിപ്പിക്കുന്നത്. വൈകീട്ട് 4.30 മുതൽ കളരികളിൽ ആരവം ഉയരും. കുട്ടികളാണ് പഠിക്കാൻ ഏറെയും. അഭ്യാസ മുറകളും ചുവടുവെപ്പുകളും ഈ കളരികളിൽനിന്ന് അഭ്യസിച്ചാണ് ഓച്ചിറക്കളിയിൽ പങ്കെടുക്കുന്നത്. 15ന് രാവിലെ 11നാണ് ഓച്ചിറക്കളിക്ക് തുടക്കം. 16നും കളി നടക്കും. ഓച്ചിറക്കളി നടക്കുന്ന എട്ടുകണ്ടം മാലിന്യം നീക്കി വൃത്തിയാക്കിക്കഴിഞ്ഞു. 15ന് രാവിലെ 11ന് തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ റാണി ഗൗരി ലക്ഷ്മിഭായി ദീപം തെളിക്കും. രാജാ ശ്രീകുമാരവർമ മുഖ്യാതിഥിയായിരിക്കും. കോവിഡിനുശേഷം പഴയ എല്ലാ പ്രൗഢിയോടുംകൂടിയാണ് ഇത്തവണ ഓച്ചിറക്കളി . കാർത്തികപ്പള്ളി, കരുനാഗപ്പള്ളി താലൂക്കിലെ 484 കളിസംഘങ്ങൾ പങ്കെടുക്കുമെന്ന് ഓച്ചിറ ക്ഷേത്ര ഭരണസമിതി സെക്രട്ടറി അഡ്വ.കെ. ഗോപിനാഥനും പ്രസിഡന്‍റ് ജി. സത്യനും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.