കൊട്ടാരക്കര: കടയ്ക്കൽ, കൊട്ടാരക്കര സിവിൽ സ്റ്റേഷനുകളിലായി നടത്തിയ ബാങ്ക് വായ്പ അദാലത്തിൽ രണ്ടുകോടിയിലധികം രൂപയുടെ കുടിശ്ശിക കേസുകൾ തീർപ്പായി. വിവിധ ഇളവുകളിലൂടെ 60 ലക്ഷത്തിലധികം രൂപയുടെ ആനുകൂല്യങ്ങൾ ഇടപാടുകാർക്ക് ലഭിച്ചു. ബാങ്ക് വായ്പ കുടിശ്ശികയെത്തുടർന്ന് റവന്യൂ റിക്കവറി നടപടിയിലിരിക്കുന്ന കേസുകൾ തീർപ്പാക്കുന്നതിനായാണ് അദാലത് നടത്തിയത്. വലിയ ജനപങ്കാളിത്തമാണ് അദാലത്തുകളിലുണ്ടായത്. 27 വില്ലേജ് ഓഫിസുകളിലെയും കൊട്ടാരക്കര താലൂക്ക് ഓഫിസിലെയും ജീവനക്കാരും ബാങ്ക് ഉദ്യോഗസ്ഥരും ദിവസങ്ങളായി നടത്തിയ മുന്നൊരുക്കത്തിന്റെ ഫലമായിരുന്നു അദാലത്തിന്റെ വിജയം. ഗൃഹസമ്പർക്കവും ബോധവത്കരണവും പ്രയോജനം ചെയ്തു. താലൂക്കിൽ 2212 കേസുകളിലായി 5.4 കോടിയാണ് അറുപത്തേഴോളം ബാങ്കുകളിലായി കുടിശ്ശികയുള്ളത്. ഇതിലാണ് 2.03 കോടിയുടെ വായ്പ കേസുകൾ തീർപ്പായത്. റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കലക്ടർ ബീനാറാണി, തഹസിൽദാർ പി. ശുഭൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.