ലോട്ടറി കച്ചവടക്കാരനെ ആക്രമിച്ച സംഘം പിടിയിൽ

കൊല്ലം: ലോട്ടറി കച്ചവടം നടത്തുന്നയാളുടെ തട്ടുകട അടിച്ച് തകർത്ത് കടയുടമയുടെ തല പട്ടിക കഷണം െവച്ച് അടിച്ച് തകർക്കാൻ ശ്രമിച്ച സംഘത്തെ ഈസ്റ്റ് പൊലീസ് പിടികൂടി. വടക്കേവിള പീപ്പിൾസ് നഗർ സ്വദേശികളായ ആരീഫ മൻസിലിൽ എ. സെയ്ദാലി (35), റസീന മൻസിൽ കെ. സുധീർ(42), തൃക്കോവിൽവട്ടം ചേരിക്കോണം ചിറയിൽവീട്ടിൽ എം. ബാബുമോൻ(42) എന്നിവരാണ് പിടിയിലായത്. കടപ്പാക്കട പ്രതിഭാ ജങ്ഷന് സമീപം തട്ടുകടയോട് ചേർന്ന് ലോട്ടറി കച്ചവടം നടത്തി വന്ന നസീർ ആണ് ആക്രമിക്കപ്പെട്ടത്. കടയിലെത്തിയെ യുവാക്കളുടെ സംഘം നസീറിനോട് 100 രൂപ ആവശ്യപ്പെട്ടത് നൽകാൻ വിസമ്മതിച്ചു. ഇതിൽ പ്രകോപിതരായ യുവാക്കൾ ആക്രമിക്കുകയായിരുന്നു. ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ രജീഷ്, ജയിംസ്, സി.പി.ഒമാരായ അഭിലാഷ്, സനോജ്, പ്രജീഷ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.