ആഡംബര ബൈക്ക് മോഷ്ടിച്ച പതിനെട്ടുകാരൻ പിടിയിൽ

കിളികൊല്ലൂർ: പാൽക്കുളങ്ങര മാക്രിയില്ലാകുളം ഓടപ്പുറത്ത് സൂക്ഷിച്ചിരുന്ന രണ്ടരലക്ഷം രൂപ വിലയുള്ള ബൈക്ക് മോഷ്ടിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കിളികൊല്ലൂർ കെ.ആർ നഗർ 69 (എ) എസ്.പി ഭവനിൽ എസ്. പ്രണവ് (18) ആണ് പിടിയിലായത്. ബൈക്കിന്‍റെ പൂട്ട് അറുത്ത്മാറ്റിയാണ് മോഷണം നടത്തിയത്. പ്രദേശത്തെ സി.സി ടി.വി കാമറകളും റോഡിലെ സുരക്ഷ കാമറകളും പരിശോധിച്ചാണ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. മോഷ്ടിച്ച ബൈക്ക് കണ്ടച്ചിറക്ക് സമീപമുള്ള ഒഴിഞ്ഞ പുരയിടത്തിൽ ഒളിപ്പിച്ച് വെച്ചത് പോലീസ് കണ്ടെടുത്തു. കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ എ.പി. അനീഷ്, ജയൻ കെ. സക്കറിയ, എ.എസ്.ഐമാരായ സി. സന്തോഷ്കുമാർ, പ്രകാശ് ചന്ദ്രൻ, സി.പി.ഒ ശിവകുമാർ, സുധീർ, സാജ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു. ക്ഷേത്ര ഭരണസമിതി പ്രസിഡന്‍റിനെ ആക്രമിച്ച യുവാവ് അറസ്റ്റിൽ കിളികൊല്ലൂർ: കുരുനാമണി ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ഭരണസമിതി പ്രസിഡന്‍റിനെ ആക്രമിച്ച യുവാവ് പിടിയിലായി. മങ്ങാട് ചാത്തിനാംകുളം കുരുന്നാമണി ക്ഷേത്രത്തിന് സമീപം മംഗലത്ത് വീട്ടിൽ വി. ശിവപ്രസാദ് (43) ആണ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച വൈകുന്നേരം ഇയാൾ ക്ഷേത്രസമിതി പ്രസിഡന്‍റ് തമ്പിയുടെ ചായക്കടയിൽ കയറി കല്ല് കൊണ്ട് തലക്കിടിച്ച് പരിക്കേൽപിച്ചു. ഉത്സവ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമൂഹസദ്യ നടത്തണമെന്ന ഇയാളുടെ ആവശ്യം നിരാകരിച്ചതിന്‍റെ വിരോധത്തിലാണ് ആക്രമം നടത്തിയത്. കിളികൊല്ലൂർ ഇൻസ്പെക്ടർ കെ. വിനോദിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ എ.പി. അനീഷ്, സ്വാതി, എ.എസ്.ഐ സുനിൽ, മധു സി.പി.ഒമാരായ സുധീർ, ഷാജി എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.