സന്തോഷത്തിലേക്ക് തിരികെയെത്തി ജിതിൻ

(ചിത്രം) ചാത്തന്നൂർ: ജോലിക്കായി യുക്രെയ്നിലെത്തി ഒരു വർഷം പിന്നിടവേ യുദ്ധം മുറിവേൽപ്പിച്ച നാട് വിട്ട് ഓടിപ്പോരേണ്ടി വന്ന അനുഭവമാണ് ചാത്തന്നൂർ മാമ്പള്ളികുന്നത്ത് ജിതിൻ ഭവനിൽ ജിതിൻദാസിന് പങ്കുെവക്കാനുള്ളത്. ചെർകാസിയിലെ ഫാക്ടറിയിൽ സൂപ്പർ വൈസറാണ് ജിതിൻദാസ്. കമ്പനി അധികൃതർ ബങ്കറുകൾ സ്ഥാപിച്ച് അവിടെ തുടരാൻ ആവശ്യപ്പെട്ടിരുന്നു. ചെർകാസിയിൽ ആക്രമണം ഉണ്ടായില്ലെങ്കിലും എംബസിയുടെ നിർദേശം വന്നയുടൻ ജിതിൻദാസും സഹപ്രവർത്തകരും പോളണ്ട് അതിർത്തിലേക്ക് തിരിച്ചു. റെയിൽവേ സ്റ്റേഷനിൽ യുക്രെയ്നികൾ തങ്ങളെ ട്രെയിനിൽ കയറ്റാത്തതിനെ തുടർന്ന് തള്ളിക്കയറുകയായിരുന്നു എന്നും ജിതിൻ പറഞ്ഞു. പോളണ്ടിൽ ഇന്ത്യൻ എംബസിയുടെ സേവനം ലഭിച്ചതായും ഇന്നലെ പുലർച്ച അഞ്ചരയോടെ വീട്ടിൽ എത്തിയ ജിതിൻദാസ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.