അഞ്ചൽ: ഏരൂർ-വിളക്കുപാറ റോഡിന്‍റെ നിർമാണത്തിൽ പാകപ്പിഴയുണ്ടെന്ന ആരോപണവുമായി ഗ്രാമ പഞ്ചായത്തംഗമുൾപ്പെടെയുള്ളവർ രംഗത്ത്. അയിലറ ഹൈസ്കൂൾ ജങ്ഷനിലുള്ള കലുങ്കും ഓടയും പൂർണമായും നികത്തിയാണ് റോഡ് നിർമിക്കുന്നതെന്നും ഇത് മഴക്കാലത്ത് വെള്ളക്കെട്ടിനും റോഡിന്‍റെ തകര്‍ച്ചക്കും ഇടയാക്കുമെന്നും പ്രതിഷേധക്കാര്‍ പറയുന്നു. ഏലാകളിലൂടെയും കൈത്തോടുകളിലൂടെയും ഒഴുകിയെത്തുന്ന വെള്ളം ഇവിടത്തെ കലുങ്കിനടിയിലൂടെയാണ് ഒഴുകിയിരുന്നത്. അതാണിപ്പോൾ നികത്തിയിരിക്കുന്നത്. പ്രാദേശികമായ പഠനം നടത്താതെയാണ് റോഡ് നിർമിക്കുന്നതെന്നും ഇവിടെ പുതിയ കലുങ്കും ഓടയും പുനർനിർമിക്കാൻ അധികൃതർ തയാറാകണമെന്നും ഗ്രാമപഞ്ചായത്തംഗം അനുരാജ് ആവശ്യപ്പെട്ടു. ചിത്രം. ഏരൂർ-വിളക്കുപാറ പാതയിൽ അയിലറ ഹൈസ്കൂൾ ജങ്ഷനിൽ നിലവിലുള്ള കലുങ്കും ഓടയും നികത്തി റോഡ് പുനർനിർമിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.