പൊതുസ്ഥലത്ത് യുവതിയെ ആക്രമിച്ചയാൾ പിടിയിൽ

പാരിപ്പള്ളി: യുവതിയെ പൊതുസ്ഥലത്ത് ആക്രമിച്ച യുവാവ് പിടിയിൽ. തൃക്കോവിൽവട്ടം തട്ടാർകോണത്ത് ചാമത്തടത്തിലെ കല്ലുംമൂട്ടിൽ വീട്ടിൽ എ. അജിംഷായാണ് (35) പാരിപ്പള്ളി പൊലീസിന്‍റെ പിടിയിലായത്. യുവതിയെ മുൻപരിചയമുണ്ടായിരുന്ന ഇയാൾ യുവതിയുടെ ആദ്യഭർത്താവിന്‍റെ ആക്സിഡന്‍റ് കേസിൽ ലഭിക്കുന്ന നഷ്ടപരിഹാരത്തുകയുടെ പങ്ക് ആവശ്യപ്പെട്ടാണ് അക്രമം നടത്തിയത്. പാരിപ്പള്ളി ശ്രീരാമപുരം പെട്രോൾ പമ്പിന് സമീപം യുവതി സഞ്ചരിച്ച ഓട്ടോ റിക്ഷ തടഞ്ഞുനിർത്തി വലിച്ചു പുറത്തിറക്കി അസഭ്യം പറഞ്ഞ് ആക്രമിക്കുകയായിരുന്നു. കൈവിരലുകൾക്ക് പൊട്ടലേറ്റ യുവതി പാരിപ്പള്ളി സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾ കൊട്ടിയം, ഇരവിപുരം, കിളികൊല്ലൂർ സ്റ്റേഷനുകളിൽ വധശ്രമം അടക്കമുള്ള നിരവധി കേസുകളിൽ പ്രതിയാണ്. പാരിപ്പള്ളി ഇൻസ്പെക്ടർ എ. അൽജബറിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ സുരേഷ് കുമാർ, അജിത്കുമാർ, എ.എസ്.ഐ ഷിഹാബുദ്ദീൻ എസ്.സി.പി.ഒ ഷാജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.