കൊല്ലം: അവശ്യസാധനങ്ങളുടെ വില ദിനംപ്രതി കുതിച്ചുയരുന്നതിനിടെ ആശ്വാസമായി ജില്ല പഞ്ചായത്തിന്‍റെ വിപണനകേന്ദ്രം. ജില്ല പഞ്ചായത്തിന് കീഴിലുള്ള വിവിധ മിനി വ്യവസായ എസ്റ്റേറ്റുകളിൽനിന്നും ഫാമുകളിൽനിന്നുമുള്ള ഉൽപന്നങ്ങൾ വിൽക്കുന്നതിന് ആഴ്ചകൾക്ക് മുമ്പ് തുടങ്ങിയ വിപണനകേന്ദ്രമാണ് മായമില്ലാത്ത മികവുമായി സാധാരണക്കാർക്ക് ഒപ്പം നിൽക്കുന്നത്. വിപണി വിലയെക്കാൾ കുറഞ്ഞ നിരക്കിൽ സാധനങ്ങൾ വിൽക്കുന്ന ഇവിടെ നാടൻ കോഴി മുട്ടകൾ അഞ്ച് രൂപ നിരക്കിൽ ലഭിക്കുന്നത് ഉൾപ്പെടെ വാങ്ങാൻ ദിനംപ്രതി നിരവധി പേരാണ് എത്തുന്നത്. പ്രതിദിനം 1500 ലധികം മുട്ടയാണ് ഇവിടെ വിറ്റുപോകുന്നത്. നാടൻ മുട്ടക്ക് പുറമെ ജില്ല പഞ്ചായത്തുതന്നെ വിപണിയിലിറക്കിയ കൽപം വെളിച്ചെണ്ണ, പാൽ എന്നിവക്കാണ് ആവശ്യക്കാരേറെ. ഇതുകൂടാതെ തേൻ, വിവിധയിനം ധാന്യപ്പൊടികൾ, വിത്തുകൾ, വളങ്ങൾ, ഫലവൃക്ഷതൈകൾ, അലങ്കാരച്ചെടികൾ, വിദേശ വൃക്ഷതൈകൾ എന്നിങ്ങനെ നിരവധി ഉൽപന്നങ്ങളും കരകൗശല വസ്തുക്കളും ഈ വിപണനകേന്ദ്രത്തിൽ വിൽപനക്കുണ്ട്. വൈകാതെ ഐസ്ക്രീം, സിപ്അപ് എന്നീ ഉൽപന്നങ്ങളും വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ജില്ല പഞ്ചായത്ത്. അധിക ലാഭത്തിനപ്പുറം സാധാരണക്കാർക്ക് കുറഞ്ഞനിരക്കിൽ മായം കലരാത്ത ഗുണമേന്മയുള്ള ഉൽപന്നങ്ങൾ നൽകുകയാണ് വിപണന കേന്ദ്രത്തിന്‍റെ പ്രാഥമിക ലക്ഷ്യമെന്ന് ജില്ല പഞ്ചായത്ത് സെക്രട്ടറി ബിനുൻ വാഹിദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.