കൊല്ലം: രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫിസ് സി.പി.എം സഹായത്തോടെ അടിച്ചുതകർത്ത എസ്.എഫ്.ഐയുടെ നടപടി ഫാഷിസമാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. മുഖ്യമന്ത്രിക്കെതിരെ ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ആക്രമണം. ബഫർ സോൺ വിജ്ഞാപനം പുറപ്പെടുവിച്ച കേന്ദ്ര സംസ്ഥാന സർക്കാറുകൾക്കെതിരെ സമരം ചെയ്യാതെ പ്രതിപക്ഷ എം.പിയുടെ ഓഫിസിനെതിരെ ആക്രമണം നടത്തുന്നത് യുക്തിരഹിതവും ജനാധിപത്യ മര്യാദകൾക്ക് വിരുദ്ധവും പ്രതിഷേധാർഹവുമാണ്. സംസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആരോപണങ്ങളിൽനിന്ന് ഒളിച്ചോടാൻ നടത്തുന്ന വിലകുറഞ്ഞ രാഷ്ട്രീയ അടവുനയം കേരള ജനത തിരിച്ചറിയുമെന്നും എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.