മാങ്ക്രിയെ തേടി മകനെത്തി

മയ്യനാട്: എസ്.എസ് സമിതിയിൽ അന്തേവാസിയായിരുന്ന മാങ്ക്രിയെ (43) കൂട്ടിക്കൊണ്ടുപോകാനായി ഒടുവിൽ മകനെത്തി. മകൻ സതീഷ്കുമാർ സഹോദരീ ഭർത്താവായ നരേഷ്ഗഞ്ചൂറിനൊപ്പമാണ് മയ്യനാട് എസ്.എസ് സമിതിയിലെത്തിയത്. മാനസിക ആരോഗ്യക്കുറവുണ്ടായിരുന്ന മാങ്ക്രിയെ ഇരവിപുരം പൊലീസ് 2018ലാണ് എസ്.എസ് സമിതിയിലെത്തിച്ചത്. ജില്ല ആശുപത്രിയിൽ നൽകിയ വിദഗ്ധ ചികിത്സയെത്തുടർന്ന് രോഗാവസ്ഥയിൽ കുറവു വരികയും സ്വന്തം നാടിനെക്കുറിച്ചും വീട്ടുകാരെക്കുറിച്ചുമുള്ള വിവരങ്ങൾ കൈമാറുകയും ചെയ്തതിനെ തുടർന്നാണ് ബന്ധുക്കളെത്തിയത്. എസ്.എസ് സമിതി മാനേജിങ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യർ മാങ്ക്രിയെ മകൻ സതീഷ്കുമാറിന് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.