തിരുവനന്തപുരം: ഭരണകൂട നിലപാടുകള്‍ക്കെതിരെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നവരുടെ വാസസ്ഥലങ്ങളും കെട്ടിടങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുമാറ്റാന്‍ ഉത്തരവിടുന്നത് രാജ്യത്തെ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് പി.ഡി.പി കേന്ദ്ര കമ്മിറ്റി. ലോകത്തുള്ള കോടിക്കണക്കിന് ഇസ്ലാമിക വിശ്വാസികളുടെ അസ്തിത്വത്തെയും അഭിമാനത്തെയും ചോദ്യം ചെയ്യുകയും പ്രവാചകനെ നീചമായി അധിക്ഷേപിക്കുകയും ചെയ്ത ബി.ജെ.പി ദേശീയ വക്താക്കളുടെ പ്രസ്താവനക്കെതിരെയുള്ള പ്രതിഷേധം അടിച്ചമര്‍ത്താനാണ് ഭരണകൂടങ്ങള്‍ ശ്രമിക്കുന്നത്. മുസ്ലിം സമുദായത്തെ സംഘ്പരിവാറും ഭരണകൂടങ്ങളും വേട്ടയാടുന്നത് കണ്ടില്ലെന്ന് നടിക്കുന്ന മതേതര കക്ഷികളുടെയും പ്രതിപക്ഷ രാഷ്ട്രീയ സംവിധാനങ്ങളുടെയും നിലപാട് കാപട്യമാണ്. സംഘ്പരിവാരത്തിനെതിരെ മുസ്ലിം സമുദായത്തിന്റെ വോട്ട് മാത്രം ലക്ഷ്യംവെക്കുന്ന കപട രാഷ്ട്രീയ നിലപാടുകള്‍ കൂടി ചോദ്യം ചെയ്യപ്പെടേണ്ട കാലം അതിക്രമിച്ചിരിക്കുന്നെന്നും ജനാധിപത്യ പ്രതിഷേധങ്ങള്‍ക്ക് തെരുവുകള്‍ ഉണരേണ്ടതുണ്ടെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി വി.എം. അലിയാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.