കൊല്ലം: വീടിന്‍റെ ടെറസിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവിനെ എക്സൈസ് പിടികൂടി. തൃക്കരുവ പ്രാക്കുളം അനീഷ് ഭവനത്തിൽ ആർ. അനീഷ് രാജൻ (29) ആണ് അറസ്റ്റിലായത്. ഇയാൾ വാടകക്ക് താമസിക്കുന്ന വീടിന്‍റെ ടെറസിന് മുകളിലായി ചെടിച്ചട്ടിക്കുള്ളിൽ വളർത്തിവന്ന രണ്ട് കഞ്ചാവ് ചെടികൾ പിടികൂടി. എക്‌സൈസ് സ്പെഷൽ സ്‌ക്വാഡ് ഇൻസ്‌പെക്ടർ എസ്. ഷാജിയുടെയും ഇന്‍റലിജൻസ് ഇൻസ്‌പെക്ടർ ജി. ഉദയകുമാറിന്‍റെയും നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് ചെടികൾ കണ്ടെടുത്തത്. അനീഷ് രാജൻ സ്ഥിരമായി കഞ്ചാവ് ഉപയോഗിക്കുന്ന വ്യക്തിയാണെന്നും പുറത്തുനിന്ന് ലഭിക്കാത്ത സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിന് വേണ്ടിയാണ് കഞ്ചാവ് ചെടി വളർത്തിയതെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. സ്ഥിരമായി കുേറ അധികം യുവാക്കൾ രാത്രികാലങ്ങളിൽ കഞ്ചാവ് ഉപയോഗിക്കുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞെന്നും ഇവരെക്കുറിച്ച് അന്വേഷിക്കുമെന്നും അസി.എക്‌സൈസ് കമീഷണർ വി. റോബർട്ട് പറഞ്ഞു. പ്രിവന്‍റിവ് ഓഫിസർമാരായ ആർ. മനു, ഷെറഫുദ്ദീൻ, ശ്രീകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീനാഥ്, അജിത്, നിധിൻ, ജൂലിയൻ, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ ഗംഗ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. സ്ഥിരമായി മോഷണ മുതൽ വാങ്ങി പൊളിച്ച് വിൽക്കുന്നയാൾ പിടിയിൽ കൊല്ലം: റെയിൽവേ സ്റ്റേഷന് മുൻവശം പാർക്ക് ചെയ്ത വാഹനം മോഷ്ടിച്ച് സ്ഥിരമായി മോഷണ മുതൽ വാങ്ങുന്ന ആളെ കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടി. തിരുവനന്തപുരം നെയ്യാർഡാം കള്ളിക്കാട് സതീഷ് ഭവനത്തിൽ എ. സതീഷ് (36) ആണ് പിടിയിലായത്. മേയ് 27ന് രാവിലെ കൊല്ലം റെയിൽവേ സ്റ്റേഷന് മുൻവശം പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിൾ മോഷണം പോയതിനെ തുടർന്ന് വാഹന ഉടമ വടക്കേവിള മണി നിവാസിൽ സുമേഷ് കുമാർ നൽകിയ പരാതിയെ തുടർന്ന് റെയിൽവേ സ്റ്റേഷനും പരിസരവും കേന്ദ്രീകരിച്ച് അന്വേഷണത്തിൽ ചുടലമുത്തുവിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതിൽ നിന്നാണ് മോഷണത്തിന്‍റെ ചുരുളഴിഞ്ഞത്. കൊല്ലം നഗരത്തിലെ വിവിധ ഇടങ്ങളിൽ നിന്ന് മോട്ടോർ സൈക്കിളുകളും മറ്റും മോഷണം നടത്തി ആക്രിക്കടയിൽ എത്തിക്കുകയും സതീഷ് മോഷണമുതൽ പൊളിച്ച് വിൽക്കുന്നതാണ് രീതി. കൊല്ലം എ.സി.പി ജി.ഡി. വിജയകുമാറിന്‍റെ മേൽനോട്ടത്തിൽ കൊല്ലം ഈസ്റ്റ് എസ്.എച്ച്.ഒ ആർ. രതീഷിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ ജയശങ്കർ, ശിവദാസൻ പിള്ള, ജെയിംസ്, സി.പി.ഒ സജീവ് എന്നിവർ ഉൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.