കെ.എം.എം.എൽ: തിരിമറി നടത്തി സസ്പെൻഷനിലായ ആളെ അന്വേഷണമില്ലാതെ തിരിച്ചെടുത്തതായി പരാതി

കൊല്ലം: കെ.എം.എം.എൽ, ടി.എസ്.പി യൂനിറ്റിൽ പഞ്ചിങ് തിരിമറി നടത്തി കമ്പനിയെ കബളിപ്പിച്ചതി‍ൻെറ പേരിൽ സസ്പെൻഡ് ചെയ്തയാളെ അന്വേഷണ നടപടികൾ പൂർത്തിയാക്കാതെ തിരികെ പ്രവേശിപ്പിച്ചതായി ടൈറ്റാനിയം കോംപ്ലക്സ് എംേപ്ലായീസ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ഡി.വൈ.എഫ്.ഐ നേതാവായിരുന്ന ബന്ധപ്പെട്ട വകുപ്പുപോലും അറിയാതെ, ഭരണ സ്വാധീനത്തിൽ ക്രമക്കേട് കാണിച്ച സമയത്ത് ജോലി ചെയ്തിരുന്ന അതേ തസ്തികയിൽ, അതേ സ്ഥലത്ത് തന്നെ തിരികെ പ്രവേശിപ്പിച്ചിരിക്കുകയാണ്. പഞ്ചിംഗുമായി ബന്ധപ്പെട്ട് മുമ്പ് നിസ്സാര ക്രമകേട് നടത്തിയിട്ടുള്ള ജീവനക്കാരെ പോലും മാസങ്ങളോളം സസ്പെൻഡ് ചെയ്ത് കടുത്ത ശിക്ഷണ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ സ്ഥാപനത്തെ കബളിപ്പിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത ക്രമക്കേടിന് സർക്കാർ സംവിധാനവും, ഭരണപക്ഷ യൂനിയനും, സി.പി.എം നേതൃത്വവും കൂട്ടുനിൽക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി. ഇയാളെ കമ്പനിയിൽനിന്ന് പുറത്താക്കുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അവർ അറിയിച്ചു. വർക്കിങ് പ്രസിഡന്‍റ് ആർ. ജയകുമാർ, ജനറൽ സെക്രട്ടറി ആർ. ശ്രീജിത്, വൈസ് പ്രസിഡന്‍റ് വൈ. നജീം, സെക്രട്ടറി ഗോപകുമാർ കെ.വി ശ്രീരാജ്, ജോ. സെക്രട്ടറി ജോം ജോബിറ്റ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.