പത്തനാപുരം : താലൂക്കാശുപത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആനന്ദവല്ലി പറഞ്ഞു. താലൂക്കാശുപത്രിയുടെ പ്രവർത്തനങ്ങൾക്കാവശ്യമായ എല്ലാ കാര്യങ്ങളും ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റി ചെയ്യുന്നുണ്ട്. താലൂക്കാശുപത്രിക്കാവശ്യമായി ഏറ്റെടുത്ത വസ്തു ആരോഗ്യവകുപ്പിന് ബ്ലോക്ക് പഞ്ചായത്ത് കൈമാറുന്നില്ലെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അവർ. എം.എൽ.എ മുൻകൈയെടുത്ത് 78 കോടി രൂപ അനുവദിച്ച താലൂക്കാശുപത്രി നിർമിക്കുന്നതിന് രണ്ടേക്കർ സ്ഥലം ബ്ലോക്ക് പഞ്ചായത്തിന് പേരിൽ വാങ്ങിയിട്ടുണ്ട്. ആശുപത്രി കെട്ടിടത്തിന് അന്തിമ പ്ലാൻ അംഗീകരിക്കുന്നതിന് മുറക്ക് നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കും. വൈകീട്ട് ആറിനു ശേഷം ഒ.പി പ്രവർത്തനം നൽകാത്തത് ഡോക്ടർമാരുടെ അഭാവം കാരണമാണ്. നിലവിൽ അഞ്ച് ഡോക്ടർമാരുടെ കുറവാണുള്ളത്. കഴിഞ്ഞ മാർച്ചിൽ ഒമ്പതു ലക്ഷം രൂപ ബ്ലോക്കിൽനിന്നു മുടക്കി പുതിയ എക്സ്റേ മെഷീൻ സ്ഥാപിച്ചിട്ടുണ്ട്. ആശുപത്രി മരുന്ന് വാങ്ങൽ, പാലിയേറ്റിവ് കെയർ, ദൈനംദിന ചെലവുകൾ എന്നിവക്കായി ബ്ലോക്ക് പഞ്ചായത്ത് വിഹിതം ഉപയോഗിച്ചുവരുന്നതായും അവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.