പുനലൂർ: മുന്നിലെത്തിയ കാട്ടാനയെ കണ്ട് ഭയന്നോടിയ ബൈക്ക് യാത്രക്കാരൻ വീണ് കാലൊടിഞ്ഞു. ഈ സമയമെത്തിയ കെ.എസ്.ആർ.ടി.സി ബസ് യാത്രക്കാരേയും ആന ഭീതിയിലാഴ്ത്തി. ചൊവ്വാഴ്ച രാവിലെ ആറരയോടെ കഴുതുരുട്ടി- അമ്പനാട് റോഡിലായിരുന്നു ഒറ്റയാൻ ഭീതി പരത്തിയത്. അമ്പനാട് മെത്താപ്പ് ലയത്തിൽ വിരമിച്ച തോട്ടം തൊഴിലാളിയായ ഗണേശൻ( 63) പാലുമായി ബൈക്കിൽ ഒമ്പത് മുക്കിലേക്ക് വരുമ്പോഴായിരുന്നു തൊട്ടടുത്തുള്ള എസ്റ്റേറ്റിൽനിന്നു കൊമ്പൻ കാട്ടുപാതയിലൂടെ ഓടിവരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഈ സമയം മുന്നോട്ടുപോയാൽ ആപത്താകുമെന്ന് കണ്ട് ഗണേശൻ ബൈക്കും പാലും ഉപേക്ഷിച്ച് കുറേ ദൂരം പിന്നോട്ടോടി എസ്റ്റേറ്റിലൂടെ കാട്ടിലൊളിച്ചു. ഓട്ടത്തിനിടെ വീണ് വലതുകാലിന് ഒടിവുപറ്റി. മൊബൈലിലൂടെ എസ്റ്റേറ്റ് അധികൃതരെ വിവരം അറിയിച്ചതനുസരിച്ച് തൊഴിലാളികളെത്തി ഗണേശനെ കാട്ടിൽനിന്നു കണ്ടെത്തി തെങ്കാശി താലൂക്കാശുപത്രിയിൽ എത്തിച്ചു. ഈ സമയത്താണ് ആര്യങ്കാവ് ഡിപ്പോയിലെ അമ്പനാട്- തെങ്കാശി ബസ് ഇതുവഴി വന്നത്. മുന്നിൽ ആനയെ കണ്ടതോടെ ധൈര്യം കൈവിടാതെ ഡ്രൈവർ എ. റഫീഖ് ബസ് നിർത്തിയെങ്കിലും എൻജിൻ ഓഫാക്കാതെ ഇരപ്പിച്ച് ഏറെ സമയം ശബ്ദം ഉണ്ടാക്കി. ഇതോടെ ആന പാത വിട്ട് വീണ്ടും കാട്ടിലേക്ക് കയറുകയായിരുന്നു. ഈ മേഖലയിൽ എല്ലായിടത്തും കാട്ടാന പതിവാണെങ്കിലും ബസിന് മുന്നിൽ എത്തുന്നത് ആദ്യമാണ്. (ചിത്രം ഈമെയിൽ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.