മൂവാറ്റുപുഴ: പട്ടാപ്പകൽ പട്ടണമധ്യത്തിൽ മധ്യവയസ്കനെ അക്രമിച്ച് പണം തട്ടിയെടുത്ത മൂന്നംഗ സംഘത്തെ പിടികൂടി. ഇടുക്കി കുമളി പാഴൂര്‍ വീട്ടില്‍ തോമസ് (32), പൊന്‍കുന്നം തെക്കേത്തു കവല കൊക്കപ്പിള്ളില് വീട്ടില്‍ രാകേഷ് (31), പൊന്‍കുന്നം ബസേലിയസ് ഹോസ്പിറ്റലിന് സമീപം അമ്പാട്ട് വീട്ടില്‍ ജിജോ ജോണ്‍ (34) എന്നിവരാണ് പിടിയിലായത്.
കെ.എസ്.ആര്.ടി.സി സ്റ്റാൻഡിന് സമീപത്തെ റോഡിൽ വ്യാഴാഴ്ച ഉച്ചക്കായിരുന്നു സംഭവം. മാറാടി പറയൻകുടിയിൽ വിജയനെയാണ് (58) ആക്രമിച്ചുവീഴ്ത്തി പണം തട്ടിയെടുത്തത്. റോഡിലൂടെ നടന്നുപോകുകയായിരുന്ന ഇദ്ദേഹത്തിെൻറ പോക്കറ്റിലുണ്ടായിരുന്ന മൊബൈല്‍ ഫോണും പണവും കവര്‍ച്ച ചെയ്യുകയായിരുന്നു.
സംഭവത്തിനുശേഷം പുത്തൻകുരിശിലേക്കുപോയ സംഘം അവിടെ മദ്യപിച്ചശേഷം പരസ്പരം അടിപിടികൂടി. ഇതിനിടെ തോമസിെൻറ തലക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവമറിഞ്ഞെത്തിയ പുത്തൻകുരിശ് പൊലീസ് തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചശേഷം മറ്റു രണ്ടുപേരെയും കസ്റ്റഡിയിലെടുത്തു. ചോദ്യംചെയ്യലിലാണ് ആക്രമിച്ച സംഭവം പുറത്തുവന്നത്. തുടർന്ന് മൂവാറ്റുപുഴ പൊലീസെത്തി സംഘത്തെ കസ്ഡിയിലെടുത്തു. പ്രതികളെ മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.