സുരേന്ദ്ര ബന്ത് വാളി‍െൻറ കൊലപാതകം; രണ്ടുപേർ പിടിയിൽ

ബംഗളൂരു: ഗുണ്ടാ നേതാവും തുളു-കന്നട സിനിമ നടനുമായ സുരേന്ദ്ര ബണ്ഡാരി ബന്ത് വാളിനെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ട് രണ്ടുപേർ പിടിയിൽ. കർണാടക-കേരള അതിർത്തിയായ മുടിപ്പുവിൽനിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്. ബന്ത് വാൾ സ്വദേശിയായ സതിഷ് കുലാൽ (39), കിന്നിഗോളി സ്വദേശി ഗിരീഷ് (28) എന്നിവരാണ് അറസ്റ്റിലായത്.

കേരളത്തിൽനിന്ന് ദക്ഷിണ കന്നടയിലേക്ക് ഇരുവരും മടങ്ങിയെത്തുന്നുണ്ടെന്ന വിവരത്തെതുടർന്ന് ഇരുവരും സഞ്ചരിച്ച വാഹനം പൊലീസ് തടയുകയായിരുന്നു. 2018 ജൂണിൽ ബന്ദ് വാൾ ടൗണിൽ വാളും കൈയിലേന്തി ബി.ജെ.പി പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്ന സുരേന്ദ്രയുടെ വിഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.