കാസർകോട്: നിയമസഭ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പണത്തിന് ഇനി അഞ്ചു ദിവസം കൂടി. മാർച്ച് 19 ആണ് പത്രിക സമർപ്പണത്തിനുള്ള അവസാന തീയതി. 20ന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. പിൻവലിക്കാനുള്ള അവസാന തീയതി മാർച്ച് 22 ആണ്. രാവിലെ 11 മുതൽ വൈകീട്ട് മൂന്നു വരെ വരണാധികാരികൾ മുമ്പാകെ പത്രിക സമർപ്പിക്കാം. ഇത്തവണ ഓൺലൈനായി പത്രിക സമർപ്പിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. https://suvidha.eci.gov.in/suvidhaac/public/login എന്ന ലിങ്കിൽ പ്രവേശിച്ച് ഓൺലൈനായി പത്രിക നൽകാം.
കാസർകോട്: നിയമസഭ തെരഞ്ഞെടുപ്പിന് ജില്ലയിൽ നാല് നിയമസഭാ മണ്ഡലങ്ങളിലായി 13 താൽക്കാലിക ബൂത്തുകൾ ഒരുക്കും. ജില്ലയിലാകെ 983 മെയിൻ പോളിങ് ബൂത്തുകളും 608 ഓക്സിലിയറി ബൂത്തുകളുമാണുള്ളത്. ആയിരത്തിലധികം വോട്ടർമാർ ഉള്ളിടത്താണ് ഓക്സിലിയറി ബൂത്ത് അനുവദിച്ചത്. ആകെ 524 പ്രദേശങ്ങളിലായി 1591 പോളിങ് ബൂത്തുകളാണുള്ളത്. മഞ്ചേശ്വരം മണ്ഡലത്തിൽ ഒന്നും കാസർകോട് അഞ്ചും കാഞ്ഞങ്ങാട് ഒന്നും തൃക്കരിപ്പൂരിൽ ആറും താൽക്കാലിക ബൂത്തുകൾ സജ്ജമാക്കും.
മഞ്ചേശ്വരം: 52എ ബെജെ അംഗൻവാടി. കാസർകോട്: 17എ കാന്തിക്കര അംഗൻവാടി, 39എ മീപുരി അംഗൻവാടി, 22എ ജി.എൽ.പി.എസ് കളനാട് ന്യു, 167എ മുഹിസുർ ഇസ്ലാം എ.എൽ.പി സ്കൂൾ തളങ്കര, 166 മുഹിസുർ ഇസ്ലാം എ.എൽ.പി സ്കൂൾ തളങ്കര.
കാഞ്ഞങ്ങാട്: 63എ കുടുംബക്ഷേമകേന്ദ്രം കല്ലന്തോൾ അട്ടേങ്ങാനം
തൃക്കരിപ്പൂർ: 68എ എം.ജി.എൽ.സി കളത്തൂക്കടവ്, 71എ ഗോകടവ് ഉദയ ആർട്സ് ആൻഡ് റീഡിങ് റൂം, 79എ പാവൽ ഭവൻ ക്ലബ് പാവൽ, 87എ ഉദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് തോട്ടഞ്ചാൽ, 177എ എ.എൽ.പി.എസ് തൃക്കരിപ്പൂർ, കൊയോങ്കര, 178എ എ.എൽ.പി.എസ് തൃക്കരിപ്പൂർ, കൊയോങ്കര. എല്ലാ ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങളും അവശ്യ സേവനങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.ഇ.ടി.പി.ബി.എസ്: ഡാറ്റ അപ്ലോഡിങ് 20 മുതൽ 22 വരെകാസർകോട്: ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം (ഇ.ടി.പി.ബി.എസ്) ഉപയോഗിച്ച് തപാൽ വോട്ട് ചെയ്യുന്നതിനുള്ള സർവിസ് വോട്ടർമാരുടെ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നത് മാർച്ച് 20 വൈകീട്ട് മൂന്നു മണിക്കു ശേഷം തുടങ്ങാൻ വരണാധികാരികളോട് തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ചു. ഇത് മാർച്ച് 22 വൈകീട്ട് മൂന്ന് മണിക്ക് മുമ്പ് പൂർത്തിയാക്കണം.
ഇപോസ്റ്റൽ ബാലറ്റ് മാർച്ച് 19ന് വൈകീട്ട് മൂന്നിന് ശേഷം ജനറേറ്റ് ചെയ്ത് 22 വൈകീട്ട് മൂന്നിനു ശേഷം അന്തിമമാക്കി മാർച്ച് 22നും 23 വൈകീട്ട് മൂന്നു മണിക്കും ഇടയിൽ അയക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.