കൂത്തുപറമ്പ്: നഗരസഭയിലെ പാലാപ്പറമ്പ് ട്രെഞ്ചിങ് ഗ്രൗണ്ടിലെ ബയോ മൈനിങ്ങിന്റെ ഭാഗമായുള്ള ട്രയൽ റൺ രണ്ടാഴ്ചക്കകം ആരംഭിക്കും. മാലിന്യം നീക്കുന്ന പ്രവൃത്തികൾ കഴിഞ്ഞ വർഷം നവംബർ അവസാനത്തോടെ ആരംഭിച്ചിരുന്നു. കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ.എസ്.ഡബ്ല്യു.എം.പി)യിൽ ഉൾപ്പെടുത്തി നടത്തുന്ന ബയോ മൈനിങ്ങിലൂടെ 98 സെന്റ് ഭൂമി വീണ്ടെടുക്കാനാവും. 22473.95 മീറ്റർ ക്യൂബ് മാലിന്യമാണ് ബയോമൈനിങ് നടത്തി ഇവിടെനിന്ന് നീക്കുന്നത്.
3.33 കോടി രൂപയാണ് പദ്ധതിക്ക് ചെലവ്. മഹാരാഷ്ട്രയിലെ നാഗ്പൂർ ആസ്ഥാനമായ എസ്.എം.എസ് എന്ന ഏജൻസിയാണ് ബയോമൈനിങ് പ്രവൃത്തികൾ ഏറ്റെടുത്തിരിക്കുന്നത്. നിലവിൽ മാലിന്യങ്ങൾ വേർതിരിക്കുന്നതിനുള്ള പ്രാഥമിക ജോലികളാണ് നടക്കുന്നത്. മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്തോടെ മാലിന്യക്കൂന ഇളക്കി മറിച്ചാണ് മാലിന്യം കണ്ടെത്തുന്നത്. പ്ലാസ്റ്റിക്കും ചില്ലുകളുമാണ് മാലിന്യങ്ങളിൽ ഏറിയ പങ്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.