നഴ്സുമാരുടെ അനിശ്ചിതകാല സമരത്തിന് ഐക്യദാർഢ്യവുമായി ഡി.വൈ.എഫ്.ഐ നേതാക്കൾ സമരപ്പന്തലിൽ എത്തിയപ്പോൾ

ചർച്ച പരാജയം; മരണംവരെ നിരാഹാരത്തിന് നഴ്സുമാർ

കണ്ണൂർ: ജില്ലയിലെ നഴ്സുമാർ നടത്തുന്ന സമരത്തിന്റെ വെള്ളിയാഴ്ച നടന്ന ഒത്തുതീർപ്പ് ചർച്ച പരാജയം. ആറ് മുൻനിര സ്വകാര്യ ആശുപത്രികളിൽ മിനിമം വേതനം ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ച് ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ (ഐ.എൻ.എ) നേതൃത്വത്തിൽ നടത്തുന്ന സമരം 56 ദിവസം പിന്നിട്ടപ്പോഴുള്ള സമവായ ചർച്ചയിൽനിന്ന് ആശുപത്രി മാനേജ്മെന്റ് ഇറങ്ങിപ്പോയതോടെയാണ് ചർച്ച പരാജയപ്പെട്ടത്. കലക്ടർ പി. വിഷ്ണുരാജിന്റെ നിർദേശപ്രകാരം ജില്ല ലേബർ ഓഫിസറുമായി വെള്ളിയാഴ്ച രാവിലെ 11നാണ് ആശുപത്രി മാനേജ്മെന്റും നഴ്സുമാരുടെ ഭാരവാഹികളും തമ്മിൽ ചർച്ച തുടങ്ങിയത്. എന്നാൽ 4.15ഓടെ ആശുപത്രി മാനേജ്മെന്റ് അധികൃതർ ചർച്ചയിൽനിന്ന് ഇറങ്ങിപ്പോവുകയായിരുന്നുവെന്നാണ് ഐ.എൻ.എ ഭാരവാഹികൾ അറിയിച്ചത്.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി നിരവധി ചർച്ചകൾ വിവിധതലങ്ങളിൽ നടത്തിയിട്ടും ആശുപത്രി മാനേജ്മെന്റ് മുഖംതിരിക്കുകയായിരുന്നു. മിനിമം വേതനമുറപ്പാക്കുക, പരിചയസമ്പന്നരായ നഴ്സുമാർക്ക് അർഹമായ വേതനവർധന നൽകുക, ജോലിസാഹചര്യം മെച്ചപ്പെടുത്തുകയും തൊഴിൽനിയമങ്ങൾ പാലിക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നഴ്സുമാർ അനിശ്ചിതകാലസമരം നടത്തുന്നത്.

കോഴിക്കോട് റീജനൽ ജോ. ലേബർ കമീഷണറുടെ ഓഫിസിൽ നടന്ന അനുരഞ്ജന ചർച്ചകളിൽ ആശുപത്രി ഉടമകൾ പങ്കെടുക്കാത്തതിനെ തുടർന്നാണ് ജൂലൈ ആദ്യവാരം മുതൽ നഴ്സുമാർ കലക്ടറേറ്റിന് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹമാരംഭിച്ചത്.ജില്ല ലേബർ ഓഫിസ് സ്ക്വാഡ് രൂപവത്കരിച്ച് ആശുപത്രികളിൽ നടത്തിയ പരിശോധനയിൽ വ്യാപകമായ തൊഴിൽ നിയമലംഘനങ്ങളടക്കം കണ്ടെത്തിയിരുന്നു. ആവശ്യങ്ങൾ പൂർണമായി ആശുപത്രി മാനേജ്മെന്റ് അംഗീകരിക്കുന്നതുവരെ നിരാഹാരസമരം തുടരുമെന്ന് ഐ.എൻ.എ സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷിഹാബ് ‘മാധ്യമ’ത്തോട് പറഞ്ഞു.

ഡി.വൈ.എഫ്.ഐയുടെ ഐക്യദാർഢ്യം

കണ്ണൂർ: നഴ്സുമാർ നടത്തുന്ന സമരത്തിന് ഡി.വൈ.എഫ്.ഐ ഐക്യദാർഢ്യം. 2025 ഡിസംബർ 27ന് അന്നത്തെ തൊഴിൽമന്ത്രി വി. ശിവൻകുട്ടിയുടെ നേതൃത്വത്തിൽ ചേർന്ന മിനിമം വേതന കമ്മിറ്റിയുടെ അന്തിമ തീരുമാനം നടപ്പിലാക്കാൻ ആശുപത്രി മാനേജ്മെന്റ് തയാറാവണമെന്നും തൊഴിൽവകുപ്പും അധികാരികളും പ്രശ്നം പരിഹരിക്കാൻ ഇടപെടണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു.

ദിവസങ്ങളായി നീണ്ട സമരത്തെ ഗൗനിക്കാത്ത അധികാരികളുടെ നടപടി പ്രതിഷേധാർഹമാണ്. ന്യായമായും നഴ്സുമാർക്ക് ലഭിക്കേണ്ട മിനിമം വേതനം ലഭ്യമാകാൻവേണ്ടി നടത്തുന്ന സമരത്തിന് ജനങ്ങളുടെ പിന്തുണയുണ്ടാവണമെന്നും ഡി.വൈ.എഫ്.ഐ ആവശ്യപ്പെട്ടു. കലക്ടറേറ്റിന് മുന്നിൽ സമരം ചെയ്യുന്ന നഴ്‌സുമാരെ ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി മുഹമ്മദ് അഫ്സൽ, പ്രസിഡന്റ് കെ. അനുശ്രീ, സംസ്ഥാന കമ്മിറ്റി അംഗം പി.എം. അഖിൽ, ജില്ല സെക്രട്ടറിയറ്റ് അംഗങ്ങളായ വൈഷ്ണവ് മഹേന്ദ്രൻ, അഖിൽ പി. ബാബു എന്നിവർ അഭിവാദ്യം ചെയ്തു.

Tags:    
News Summary - hunger strike by nurses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.