അനീഷ്

14കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

തളിപ്പറമ്പ്: പതിനാലുകാരിയെ പറശ്ശിനിക്കടവിലെ ലോഡ്ജ് മുറിയിൽ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. മാതമംഗലത്തെ ഓട്ടോ ഡ്രൈവർ കോറോം സ്വദേശി അനീഷാണ് (41) അറസ്റ്റിലായത്.

കഴിഞ്ഞ ജൂൺ നാലിനാണ് കേസിനാസ്പദമായ സംഭവം. ഓട്ടോ ഡ്രൈവർ അനീഷ് സമൂഹ മാധ്യമം വഴി പരിചയപ്പെട്ട യുവതിയും അവരുടെ മൂന്ന് മക്കളോടുമൊപ്പം പറശ്ശിനിക്കടവിലെ ഒരു ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചിരുന്നു. നാലാം തീയതി പുലർച്ച രണ്ടോടെ പതിനാലുകാരിയെ അനീഷ് പീഡിപ്പിക്കുന്നത് യുവതിയുടെ മൂത്തമകൾ കാണുകയും യുവതിയോട് പറയുകയും ചെയ്തു.

എന്നാൽ, മാനഹാനി ഭയന്ന് യുവതി ഇക്കാര്യം മൂടിവെക്കുകയായിരുന്നു. മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സ്കൂളിൽ പഠിക്കുന്ന പതിനാലുകാരി പീഡനവിവരം അധ്യാപികയോട് പറഞ്ഞതോടെ കൗൺസലിങ് നടത്തി ചൈൽഡ് ലൈനിൽ വിവരമറിയിച്ചു.

തുടർന്ന് ചൈൽഡ് ലൈൻ നൽകിയ പരാതിയെ തുടർന്നാണ് മേൽപ്പറമ്പ് പൊലീസ് അനീഷിനെതിരെ കേസെടുത്തത്. സംഭവം നടന്നത് തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് തളിപ്പറമ്പിലേക്ക് മാറ്റുകയായിരുന്നു. ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ, ഇൻസ്പെക്ടർ ബാബുമോൻ, എസ്.ഐ ദിനേശൻ കൊതേരി എന്നിവരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ മാതമംഗലത്തുവെച്ചാണ് അനീഷിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ അനീഷിനെ റിമാൻഡ് ചെയ്തു.

Tags:    
News Summary - Auto driver arrested for pocso

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.