ഇരിട്ടി: ആറുദിവസം നീളുന്ന കീഴൂർ മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തിന് തുടക്കമായി. ഉത്സവത്തിന് തുടക്കംകുറിച്ച് തന്ത്രി ഇടവലത്ത് പുടയൂർമന കുബേരൻ നമ്പൂതിരിപ്പാടാണ് കൊടിയേറ്റ് നടത്തിയത്. വൈകീട്ട് നടന്ന കലവറ നിറക്കൽ ഘോഷയാത്രയിൽ നിരവധി സ്ത്രീകൾ പങ്കെടുത്തു. കൊടിയേറ്റത്തിനുശേഷം നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ ക്ഷേത്രസമിതി പ്രസിഡന്റ് പി.എൻ. കരുണാകരൻ നായർ അധ്യക്ഷത വഹിച്ചു. കേരള ആധ്യാത്മിക പ്രഭാഷണ സമിതി സെക്രട്ടറി പി.എസ്. മോഹനൻ കൊട്ടിയൂർ മുഖ്യപ്രഭാഷണം നടത്തി. ക്ഷേത്രസമിതി സെക്രട്ടറി എം. ഹരീന്ദ്രനാഥ് റിപ്പോർട്ട് അവതരിപ്പിച്ചു. ഇരിട്ടി നഗരസഭ കൗൺസിലർ പി.പി. ജയലക്ഷ്മി, കെ.പി. കുഞ്ഞിനാരായണൻ മാസ്റ്റർ, സി. പ്രഭാകരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.