ശ്രീകണ്ഠപുരം: കോവിഡ് പശ്ചാത്തലത്തിൽ, കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്ത് ഈ വർഷം ഉത്സവാഘോഷങ്ങൾ ഉണ്ടായിരിക്കില്ല. വർഷത്തിലൊരിക്കൽ നടക്കുന്ന ആരൂഢ സ്ഥാനത്തെ ചടങ്ങുകൾ മുടക്കാൻ പറ്റാത്തതിനാൽ ഒരുദിവസം മാത്രമായി നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു. പ്രസ്തുത ദിവസം ഭക്തജനങ്ങൾക്ക് പ്രവേശനമില്ല. ഈ വർഷത്തെ ആണ്ടുത്സവം 17നാണ് ആരംഭിക്കേണ്ടത്. ഒരുമാസം നീളുന്ന മഹോത്സവത്തിന് പതിനായിരക്കണക്കിന് ഭക്തജനങ്ങൾ എത്താറുണ്ട്. ചരിത്രത്തിൽ ആദ്യമായാണ് കുന്നത്തൂരിൽ ഉത്സവം നടത്താതിരിക്കുന്നതെന്ന് പാരമ്പര്യ ട്രസ്റ്റി എസ്.കെ. കുഞ്ഞിരാമൻ നായനാർ പറഞ്ഞു. ഡിസംബർ 25 മുതൽ 2021 ജനുവരി 15 വരെ എല്ലാ ദിവസവും രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തജനങ്ങൾക്ക് പാടിയിൽ ദർശനം നടത്താനും വഴിപാട് കഴിക്കാനുമുള്ള സംവിധാനം ഉണ്ടായിരിക്കും. ഊട്ടുപുരയിൽ അന്നദാനമുണ്ടായിരിക്കില്ലെന്നും കുഞ്ഞിരാമൻ നായനാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.