മാഹി: മാഹിയിൽ പ്രവേശിക്കുന്ന വാഹനങ്ങൾ വൺവേയായി പോകുന്ന മുണ്ടോക്ക് പഴയ പോസ്റ്റ് ഓഫിസ് കവല മുതൽ മാഹി പള്ളിവരെ സ്ഥാപിച്ച നടപ്പാതക്ക് കൈവരികളും വലതുഭാഗത്ത് പുതുതായി നടപ്പാതയും കൈവരികളും നിർമിക്കണമെന്നും ആവശ്യമുയർന്നു. ആറ് മുതൽ 10 മീറ്റർ വരെയാണ് ഈ റോഡിൽ വിവിധയിടങ്ങളിലെ വീതി. റോഡിന്റെയും നടപ്പാതയുടെയും ഘടന കാരണം രണ്ട് വർഷം മുമ്പ് ബൈക്ക് യാത്രികനും കാൽനടയാത്രികനുമായ രണ്ട് യുവാക്കൾക്ക് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടു. ഒട്ടേറെ പേർക്ക് പരിക്കേറ്റു. ഇടുങ്ങിയ ഈ റോഡിന്റെ ഇടതുവശത്ത് മാത്രമാണ് നടപ്പാതയുള്ളത്. അശാസ്ത്രീയമായി നിർമിച്ച നടപ്പാത ചില വ്യാപാരികൾ കൈയേറിയതായും നാട്ടുകാർ ആരോപിച്ചു. 200 മീറ്റർ ദൂരത്തിൽ മാത്രമാണ് നടപ്പാതയും കൈവരിയും പണിയേണ്ടത്. ഈ വൺവേയിൽ ഇടത് ഭാഗത്ത് രണ്ട് പെട്രോൾ പമ്പുകളുമുണ്ട്. പെട്രോൾ പമ്പുകളിലേക്ക് വാഹനങ്ങൾ കടന്നതിന് ശേഷം മാത്രമാണ് യാത്രക്കാർക്ക് മുന്നോട്ടുപോകാൻ കഴിയുകയുള്ളൂ. റോഡ് വീതികൂട്ടി ദേശീയപാതയുടെ വലത് ഭാഗത്ത് ശാസ്ത്രീയമായി നടപ്പാതയും കൈവരിയും നിർമിച്ച് കാൽനടയാത്ര സുഗമമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. caption: മാഹി മുണ്ടാക്ക് കവലയിൽനിന്ന് മാഹി പള്ളി വരെയുള്ള വൺവേ ദേശീയപാത
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.