തലശ്ശേരി ജില്ല കോടതി സമുച്ചയത്തിൽ ബോംബ് ഭീഷണി ഉയർന്നതിനെ തുടർന്ന് ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നു

തലശ്ശേരി ജില്ല കോടതിക്ക് വീണ്ടും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ഇ-മെയിൽ വഴി

തലശ്ശേരി: ദേശീയപാതയിൽ പ്രവർത്തിക്കുന്ന ജില്ല കോടതി സമുച്ചയത്തിൽ വീണ്ടും ബോംബ് ഭീഷണി. ഇ മെയിൽ വഴിയാണ് സന്ദേശമെത്തിയത്. വിവരം ലഭിച്ച ഉടൻ കണ്ണൂരിൽനിന്ന് എത്തിയ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പൊലീസ് ഉദ്യോഗസ്ഥരും കോടതിയിലെത്തി പരിശോധന നടത്തി. കോടതി സമുച്ചയത്തിന്റെ അകവും പുറവും പരിസരങ്ങളും അരിച്ചുപെറുക്കി തിരഞ്ഞെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല.

സീനിയർ സി.പി.ഒ നിഗീഷിന്റെ നിയന്ത്രണത്തിലെത്തിയ പൊലീസ് നായ് ലൗലിയാണ് സ്ഫോടക വസ്തുക്കൾക്കായി തിരഞ്ഞത്. എ.എസ്.ഐ ബിനിഷ്, മറ്റ് ഉദ്യോഗസ്ഥരായ സജീഷ്, ജിജിൻരാജ്, ശരത് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. കഴിഞ്ഞ ജനുവരിയിലും കോടതി സമുച്ചയത്തിനുനേരെ ബോംബ് ഭീഷണി ഉയർന്നിരുന്നു. അന്നും കോടതിയും പരിസരവും അരിച്ചു പെറുക്കി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയിരുന്നില്ല.

Tags:    
News Summary - Another bomb threat to Thalassery District Court; message received via e-mail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.