തൊടുപുഴ: ബസിന്റെ വാതില്‍ അലക്ഷ്യമായി അടച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനിയുടെ കൈക്ക് പരിക്കേറ്റു. സംഭവത്തില്‍ തൊടുപുഴ-മൂവാറ്റുപുഴ റൂട്ടിലോടുന്ന സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ കോഓപറേറ്റിവ് ലോകോളജിലെ നിയമവിദ്യാര്‍ഥിനി അഞ്ജുവിന്റെ കൈക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ എട്ടിനായിരുന്നു സംഭവം. വൈകീട്ട് കോളജ് വിട്ടതിനുശേഷം മൂവാറ്റുപുഴ റൂട്ടില്‍ വെങ്ങല്ലൂര്‍ സിഗ്നല്‍ ജങ്ഷനിലുള്ള സ്റ്റോപ്പില്‍നിന്നാണ് വിദ്യാര്‍ഥികള്‍ ബസില്‍ കയറുന്നത്. ഇവിടെ ബസ് നിര്‍ത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ കയറുന്നതിനിടെ ഹൈഡ്രോളിക് വാതില്‍ അടച്ച് വാഹനം മുന്നോട്ടെടുക്കുകയായിരുന്നു.
ഇതോടെ അഞ്ജുവിന്റെ കൈ ഡോറിനിടയില്‍ കുടുങ്ങി. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു സ്വകാര്യ ബസിലെ ക്ലീനറായിരുന്നു സംഭവദിവസം ഈ ബസില്‍ ജോലിചെയ്തിരുന്നത്. ഇയാള്‍ക്കെതിരെ കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം വിദ്യാര്‍ഥികള്‍ ബസ് തടഞ്ഞിരുന്നു. തുടര്‍ന്നാണ് പൊലീസ് ബസിനെതിരെ നടപടിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.