കുളമാവ് ഡാമിൽ കാണാതായ ദിവാകരന് വേണ്ടിയുള്ള തിരച്ചിൽ

അണക്കെട്ടിൽ കാണാതായ ആളിനായി തിരച്ചിൽ തുടരുന്നു

കുളമാവ്: ഇടുക്കി അണക്കെട്ടി‍െൻറ ഭാഗമായ കുളമാവ് ഡാമിൽ മീൻ പിടിക്കാൻ പോകുന്നതിനിടെ അപകടത്തിൽപെട്ട് കാണാതായ ദിവാകരനു വേണ്ടിയുള്ള തിരച്ചിൽ വെള്ളിയാഴ്ചയും ഫലം കണ്ടില്ല.

ബുധനാഴ്ച ഉച്ചക്കാണ് മീൻപിടിക്കാൻ പോയ മൂന്നംഗസംഘത്തിൽ ദിവാകരൻ അപകടത്തിൽപെട്ടത്. മറ്റു രണ്ടുപേരെയും നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച സ്‌കൂബ ടീമിന് പുറമെ കുളമാവ് എൻ.പി.ഒ.എൽ ടീം തിരച്ചിലിന് നേതൃത്വം നൽകി. ഇവരോടൊപ്പം ഈരാറ്റുപേട്ടയിലെ നന്മ എന്ന സന്നദ്ധസംഘടനയും തിരച്ചിലിന് സഹായമായെത്തി. എൻ.പി.ഒ.എല്ലി‍െൻറ ബോട്ടും ജങ്കാറും തിരച്ചിൽ നടത്താൻ എത്തിയിരുന്നു.

ഇടുക്കി എ.ഡി.എം ഷൈജു പി. ജേക്കബ് സ്ഥലത്തെത്തി സ്ഥിതി വിലയിരുത്തി. തിരച്ചിൽ ശനിയാഴ്ചയും തുടരും. കുളമാവ് എസ്‌.ഐ കെ.ഐ. നസീറി‍െൻറ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.

Tags:    
News Summary - Search continues for missing man at dam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.