യാത്രക്കാരൻ ബസിൽനിന്ന് വീണുമരിച്ച സംഭവം: ജീവനക്കാർക്ക് തടവും പിഴയും

അടിമാലി: ഓടിക്കൊണ്ടിരുന്ന സ്വകാര്യബസിൽനിന്ന് യാത്രക്കാരൻ വീണുമരിച്ച സംഭവത്തിൽ ഡ്രൈവർക്കും കണ്ടക്ടർക്കും നെടുങ്കണ്ടം ഗ്രാമ ന്യായാലയ കോടതി തടവും പിഴയും വിധിച്ചു. ഡ്രൈവർ ജിതിൻ (32), കണ്ടക്ടർ മനു ജോയി (26) എന്നിവർക്ക് ആറ് മാസം തടവുശിക്ഷയും 11,500 രൂപ പിഴയുമാണ് ശിക്ഷ.

2016 ഒക്ടോബർ 18ന് രാജാക്കാട് എൻ.ആർ സിറ്റി പാറമട ഭാഗത്താണ് സംഭവം. അടിമാലി-പൂപ്പാറ റോഡിൽ സർവിസ് നടത്തിയിരുന്ന ബസിന്‍റെ വാതിൽ തുറന്നുകിടന്നത് മൂലം യാത്രക്കാരനായ മംഗലത്ത് ചാക്കോ (58) പുറത്തേക്ക് തെറിച്ചുവീണ് മരിച്ചിരുന്നു. അശ്രദ്ധമായും അപകടമുണ്ടാക്കുന്ന വിധത്തിലും ബസിന്‍റെ വാതിൽ തുറന്നുവച്ചതിനാലാണ് അപകടമുണ്ടായത് എന്ന് കോടതി കണ്ടെത്തി. നെടുങ്കണ്ടം ഗ്രാമ ന്യായാലയ കോടതി ന്യായാധികാരി അനൂപ് പി. എബ്രഹാമാണ് ശിക്ഷ വിധിച്ചത്. രാജാക്കാട് പൊലീസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി അസി. പബ്ലിക് പ്രോസിക്യൂട്ടർ ഗോകുൽ കൃഷ്ണൻ ഹാജരായി.

Tags:    
News Summary - Passenger dies after falling from bus: Staff faces jail and fine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.