പ്ലാസ്റ്റിക് മാലിന്യം കത്തിച്ച രണ്ട് പേർക്ക് 10,000 രൂപ വീതം പിഴയടക്കാൻ നോട്ടീസ്

വെള്ളിയാമറ്റം: പ്ലാസ്റ്റിക് മാലിന്യം കത്തിച്ച രണ്ട് പേർക്ക് 10,000 രൂപ വീതം പിഴയടക്കാൻ പഞ്ചായത്ത് നോട്ടീസ്. വെള്ളിയാമറ്റം പഞ്ചായത്തിലെ ഒരു വ്യാപാരി തന്‍റെ സ്ഥാപനത്തിന്‍റെ മുന്നിലും മറ്റൊരാൾ തന്റെ പുരയിടത്തിലും ഇട്ടു പ്ലാസ്റ്റിക് കത്തിക്കുന്നതായി പഞ്ചായത്ത് അധികാരികൾക്ക് സൂചന ലഭിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തി പിഴ അടക്കാൻ പഞ്ചായത്ത് അധികാരികൾ നോട്ടീസ് കൊടുത്തു.

ഈ വിഷയത്തിൽ എന്തെങ്കിലും കാരണം ബോധിപ്പിക്കുനുണ്ടെങ്കിൽ ഏഴ് ദിവസത്തിനകം പഞ്ചായത്ത് ഓഫിസിൽ രേഖാമൂലം അറിയിക്കണമെന്നും അല്ലാത്ത പക്ഷം ഏഴ് ദിവസത്തിനകം 10,000 രൂപ പഞ്ചായത്ത് ഓഫിസിൽ അടക്കാനുമാണ് നിർദേശം. നിശ്ചിത തീയതിക്കകം തുക അടച്ചില്ലെങ്കിൽ ജപ്തി, പ്രോസിക്യൂഷൻ, റവന്യൂ റിക്കവറി തുടങ്ങിയ നിയമ നടപടികൾ സ്വീകരിക്കുന്നതുമാണെന്നും നോട്ടീസിൽ പറയുന്നു.

Tags:    
News Summary - Notice to pay a fine of Rs 10,000 each to two people who burnt plastic waste

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.