കുമാരമംഗലം പഞ്ചായത്തിലൂടെ കടന്നുപോകുന്ന എം.വി.ഐ.പി കനാൽ കാടുമൂടിയ നിലയിൽ
പെരുമ്പള്ളിച്ചിറ: കുമാരമംഗലം പഞ്ചായത്തിലൂടെ കടന്നുപോകുന്ന മുവാറ്റുപുഴ വാലി ഇറിഗേഷൻ പ്രൊജക്റ്റിന്റെ((എം.വി.ഐ.പി) ഭാഗമായ കനാൽ കാടുകയറി നാശത്തിന്റെ വക്കിൽ. ആയിരങ്ങൾ കുളിക്കാനും കൃഷി നനക്കാനും മറ്റും ആശ്രയിക്കുന്ന കനാലാണ് നശിച്ചുകൊണ്ടിരിക്കുന്നത്. കനാലിനെ ആശ്രയിച്ച് കുടിവെളള പദ്ധതികളും പ്രവർത്തിക്കുന്നുണ്ട്.
ഇപ്പോൾ കനാൽ കാണാൻ കഴിയാത്ത വിധം നിറയെ കാട് വളർന്നിരിക്കുന്നു. കനാൽ തീരം ഇഴജന്തുക്കളുടെയും താവളമാണ്. ഇതുമൂലം രാത്രികാലങ്ങളിൽ കനാൽ റോഡിലൂടെ നടക്കാനും ഭയമാണെന്ന് നാട്ടുകാർ പറയുന്നു. കാടിന്റെ മറവിൽ സാമൂഹ്യ വിരുദ്ധർ കനാലിലേക്ക് പ്ലാസ്റ്റിക് അടക്കം മാലിന്യം തള്ളുന്നതും പതിവായി. മാലിന്യം ഭക്ഷിക്കാൻ തെരുവ് നായ്ക്കളും തമ്പടിക്കുന്നു. എത്രയും വേഗം കാട് വെട്ടിമാറ്റിയും മാലിന്യം തള്ളുന്നതിനെതിരെ നടപടി സ്വീകരിച്ചും കനാൽ സംരക്ഷിക്കാൻ അധികൃതർ തയാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.