ചെറുതോണി: മാനത്ത് മഴക്കാറ് കണ്ടാൽ ആനീസിന് ഉള്ളിൽ തീയാണ്. കനത്ത മഴയിൽ ചുരുളിത്തോട് കര കവിഞ്ഞൊഴുകിയാൽ പിന്നെ പുറംലോകം കാണണമെങ്കിൽ മൂന്ന് കി.മീ ചുറ്റിക്കറങ്ങണം. കഞ്ഞിക്കുഴി പഞ്ചായത്തിലെ ചുരുളിത്തോടിന് സമീപവീട്ടിൽ 80കാരിയായ കാഞ്ഞിരത്തുങ്കൽ ആനീസ് കഴിഞ്ഞ 23 വർഷമായി തനിച്ചാണ് താമസം.
വീട്ടിൽനിന്ന് റോഡിൽ എത്തണമെങ്കിൽ ചുരുളിത്തോട് കടക്കണം 2018ലെ പ്രളയത്തിൽ പാലം ഒലിച്ചുപോയെങ്കിലും പിന്നീട് താൽക്കാലികമായി നിർമിച്ച ഒറ്റത്തടി പാലത്തിലൂടെയായിരുന്നു യാത്ര. കഴിഞ്ഞ കാലവർഷത്തിൽ അതും പ്രളയം കൊണ്ടുപോയി. ഇതോടെ തീർത്തും ഒറ്റപ്പെട്ടു. തോടിന് കുറുകെ പാലം വേണമെന്നാവശ്യപ്പെട്ട് ഇവർ കയറിയിറങ്ങാത്ത ഓഫിസുകളില്ല. കാണാത്ത ജനപ്രതിനിധികളില്ല.
മക്കളില്ലാത്ത ഇവർ ഭർത്താവിെൻറ മരണശേഷം ഒറ്റക്കാണ് താമസം. സമീപത്തൊന്നും വീടുകളുമില്ല. ഒരുപാലം ഇനിയെങ്കിലും അനുവദിച്ചു കിട്ടുമെന്ന വിശ്വാസത്തിൽ ഇപ്പോഴും ബന്ധപ്പെട്ട ഓഫിസുകൾ കയറിയിറങ്ങുന്ന തിരക്കിലാണിവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.