യുവാവിനെ വീട്ടിൽകയറി ആക്രമിച്ച സംഭവം: ആയുധങ്ങൾ കണ്ടെടുത്തു

കുമളി: വണ്ടിപ്പെരിയാർ വള്ളക്കടവിൽ യുവാവിനെ അർധരാത്രി വീട്ടിൽകയറി ആക്രമിച്ച സംഭവത്തിൽ ആയുധങ്ങൾ കണ്ടെടുത്തു. പ്രതികളുമായി നടന്ന തെളിവെടുപ്പിൽ വണ്ടിപ്പെരിയാർ ഇഞ്ചിക്കാടിന് സമീപത്തെ തേയില തോട്ടത്തിൽനിന്ന് ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. കഴിഞ്ഞമാസം 16നാണ് വണ്ടിപ്പെരിയാർ വള്ളക്കടവ് കരികുന്നം വീട്ടിൽ അബ്ബാസിനെ ഭാര്യയുടെയും മകന്റെയും സഹായത്തോടെ ക്വട്ടേഷൻ സംഘം ആക്രമിച്ചത്.

സംഭവത്തിൽ മുഴുവൻ പ്രതികളെയും വണ്ടിപ്പെരിയാർ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നാംപ്രതി ഷമീറിനെ കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങിയാണ് ഇന്നലെ തെളിവെടുപ്പ് നടത്തിയത്. ആക്രമണത്തിന് ഉപയോഗിച്ച കമ്പിവടിയും കത്തിയുമാണ് കണ്ടെടുത്തത്. വണ്ടിപ്പെരിയാർ എസ്.എച്ച്.ഒ ഹേമന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രധാന പ്രതിയുമായി തേയിലത്തോട്ടത്തിലെത്തി തെളിവെടുപ്പ് നടത്തിയത്. 

Tags:    
News Summary - The incident where the youth was attacked in the house: weapons were recovered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.