കുമളി: കോവിഡ് വ്യാപനത്തിനെതിരെ നിയന്ത്രണങ്ങൾ കടുപ്പിച്ച് നടപടികൾ തുടരുന്നതിനിടെ തേക്കടിയിൽ തമിഴ്നാട് മന്ത്രിയെത്തിയതോടെ നിയന്ത്രണങ്ങൾ കാറ്റിൽപറന്നു. തമിഴ്നാട് പൊതുവിതരണമന്ത്രി ഐ. പെരിയസ്വാമിക്കൊപ്പം മൂന്ന് എം.എൽ.എമാർ, ഉദ്യോഗസ്ഥരുടെ സംഘം എന്നിങ്ങനെ വലിയ ആൾക്കൂട്ടമാണ് തേക്കടി ഷട്ടറിലെത്തിയത്.
മുല്ലപ്പെരിയാർ ജലം തുറന്നുവിടുന്ന ചടങ്ങിലേക്ക് മന്ത്രിക്കൊപ്പം നൂറിലധികം വാഹനങ്ങളിലാണ് തമിഴ്നാട്ടിൽനിന്ന് നേതാക്കളും അനുയായികളും ഉദ്യോഗസ്ഥരും ചൊവ്വാഴ്ച അതിർത്തി കടന്ന് തേക്കടിയിലെത്തിയത്. തേക്കടി ഷട്ടറിൽ കേരള െപാലീസ് ഉണ്ടെങ്കിലും മന്ത്രി എത്തിയതോടെ പൂർണനിയന്ത്രണം തമിഴ്നാട് െപാലീസിനായിരുന്നു.
കോവിഡ് നിയന്ത്രണങ്ങളും ചട്ടങ്ങളുമെല്ലാം ലംഘിച്ച് നേതാക്കളും അനുയായികളും തള്ളിക്കയറിയതോടെ െപാലീസും അധികൃതരും കാഴ്ചക്കാർ മാത്രമായി. സമൂഹ അകലം പാലിക്കാതെയായിരുന്നു ചടങ്ങുകൾ.
ഹാരവും ഷാൾ അണിയിക്കലും മന്ത്രിക്കൊപ്പം നിന്ന് ഫോട്ടോയെടുക്കലും പതിവുപോലെ നടന്നു. ഷട്ടറിന് സമീപം മാധ്യമപ്രവർത്തകരോടുള്ള മന്ത്രിയുടെ അഭിമുഖഘട്ടത്തിലും തമിഴ്നാട്ടിൽനിന്നുള്ള മാധ്യമപ്രവർത്തകരുടെയും ഉദ്യോഗസ്ഥരുടെയും തള്ളിക്കയറ്റമാണ് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.