കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പോകാനെത്തിയ യാത്രക്കാരെ അതിർത്തിയിൽ കേരള പൊലീസ് തടയുന്നു
കുമളി (ഇടുക്കി): കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് നിർത്തിവെച്ച ബസ് സർവിസ് തമിഴ്നാട് തിങ്കളാഴ്ച പുനരാരംഭിച്ചു. മേയ് ഒമ്പതിന് നിർത്തിവെച്ച സർവിസാണ് രണ്ടു മാസത്തോളം നീണ്ട ഇടവേളക്കുശേഷം പുനരാരംഭിച്ചത്. ജില്ലയിലേക്കും സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിലേക്കും പോകാൻ ധാരാളം പേർ തമിഴ്നാട്ടിൽനിന്ന് എത്തിയെങ്കിലും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ അതിർത്തിയിൽ പൊലീസ് തടഞ്ഞ് തിരിച്ചയച്ചു.
തേനി ജില്ലയിലെ കമ്പം, പെരിയകുളം, തേനി, ബോഡി, തേവാരം, കുമളി ഡിപ്പോകളിൽനിന്നായി 249 ദീർഘദൂര സർവിസുകളും 15 സിറ്റി സർവിസുകളുമാണ് തിങ്കളാഴ്ച പുനരാരംഭിച്ചത്. രാവിലെ ആറു മുതൽ രാത്രി ഒമ്പതുവരെ മാത്രമാണ് സർവിസുകൾ ഉണ്ടാകുക.
ബസുകളിൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് 50 ശതമാനം യാത്രക്കാരെ മാത്രമാണ് യാത്ര ചെയ്യാൻ അനുവദിക്കുക. സർവിസ് പുനരാരംഭിച്ചതോടെ നാട്ടുകാർ ആശ്വാസത്തിലായെങ്കിലും സ്ത്രീകളും കുട്ടികളും ഉൾെപ്പടെ യാത്രക്കാരെ പാസ് ഉണ്ടായിട്ടും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിെൻറ പേരിൽ വഴിയിൽ തടഞ്ഞ് തിരിച്ചയച്ചത് ഇരുഭാഗത്തെയും നാട്ടുകാർക്കിടയിൽ പ്രതിഷേധം സൃഷ്ടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.