പീരുമേട്: കണ്ടക്ടർമാരില്ലാത്തതുമൂലം കുമളി ഡിപ്പോയിലെ സർവിസുകൾ മുടങ്ങി. പൊതു സ്ഥലംമാറ്റത്തിെൻറ ഭാഗമായി 44 കണ്ടക്ടർമാർ സ്ഥലംമാറി പോയിരുന്നു. പകരം 52 പേരെ നിയമിച്ചെങ്കിലും ഇവർ ഡിപ്പോയിലെത്തിയിട്ടില്ല. സ്ഥലംമാറ്റം കിട്ടി ഏഴ് ദിവസത്തിനുള്ളിൽ ജോയിൻ ചെയ്താൽ മതിയെന്നതിനാലാണ് വൈകുന്നത്.
ഡിപ്പോയിൽ 55 ഷെഡ്യൂളാണുള്ളത്. ഇതിൽ 25 എണ്ണമാണ് കോവിഡിനുശേഷം ആരംഭിക്കാനായത്. ബുധനാഴ്ച 14 സർവിസ് മാത്രമാണ് നടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച 11എണ്ണവും. റദ്ദാക്കിയതെല്ലാം ഓർഡിനറി സർവിസാണ്. സൂപ്പർ ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ സർവിസുകൾ ഓടുന്നുണ്ട്. ഓർഡിനറി സർവിസുകൾ റദ്ദാക്കിയതോടെ കോട്ടയം-കുമളി റൂട്ടിൽ യാത്രക്ലേശം രൂക്ഷമാണ്.ട
പീരുമേട്: കുമളി ഡിപ്പോയിൽ വനിത കണ്ടക്ടർമാരുടെ സേവനം ഇനിയില്ല. ഡിപ്പോയിലെ 37 വനിത കണ്ടക്ടർമാരും പൊതുസ്ഥലം മാറ്റത്തിൽ സ്വദേശത്തേക്ക് നിയമനം ലഭിച്ച് പോയി. 2019 മുതൽ പി.എസ്.സി നിയമനം ലഭിച്ച് എത്തിയവരാണ് കൂട്ട സ്ഥലംമാറ്റത്തോടെ പോയത്.
44 കണ്ടക്ടർമാർക്കാണ് സ്ഥലംമാറ്റം. ഇതിൽ 37 പേരും വനിതകളാണ്. സ്വദേശത്തെ ഡിപ്പോകളിൽ ഓർഡിനറി സർവിസിൽ സിംഗിൾ ഡ്യൂട്ടി ആകുമ്പോൾ എട്ട് മണിക്കൂർ ചെയ്താൽ മതിയാകും.
കോട്ടയം-കുമളി റൂട്ടിൽ 440 കി.മീ. രണ്ട് ചാൽ ഓടുന്ന സർവിസുകളിൽ 16 മണിക്കൂർ ഡ്യൂട്ടി ചെയ്യുന്നത് പ്രയാസകരമായിരുന്നു. ഹൈറേഞ്ചിലെ റൂട്ടിൽ ഡ്യൂട്ടി ചെയ്യുന്നത് ക്ലേശമായതിനാൽ ജോലി ഉപേക്ഷിച്ചുപോയവരുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.