കുമളി (ഇടുക്കി): മാസങ്ങളായി നാട്ടുകാരുടെ ഉറക്കം കെടുത്തിയ പുലി ഒടുവിൽ വനം വകുപ്പിെൻറ കൂട്ടിൽ കുടുങ്ങി. വണ്ടിപ്പെരിയാർ വാളാർഡി പുതുവലിലാണ് സംഭവം. ആറുമാസം പ്രായമുള്ള ആൺപുലിയാണ് വനം വകുപ്പ് ഒരുക്കിയ കൂട്ടിൽ അകപ്പെട്ടത്.
വനമേഖലയിൽനിന്ന് പുതുവൽ ഭാഗത്ത് പതിവായി എത്തിയിരുന്ന പുലി വളർത്തുമൃഗങ്ങളെ കൊന്നുതിന്നതോടെ നാട്ടുകാരും ഭീതിയിലായി. പരാതിയെത്തുടർന്ന് വനം വകുപ്പ് അധികൃതർ പ്രദേശത്ത് കാമറകൾ സ്ഥാപിച്ച് നിരീക്ഷിച്ചാണ് പുലിയുടെ സാന്നിധ്യം ഉറപ്പാക്കിയത്. കഴിഞ്ഞ ദിവസം പുതുവൽ ഭാഗത്ത് സിബിയുടെ വളർത്തുമൃഗത്തെ കൊന്നുതിന്നിരുന്നു.
ഇതിെൻറ അവശിഷ്ടം പുലിയെ പിടികൂടാനുള്ള കൂട്ടിനുള്ളിലാക്കി വനപാലകരും നാട്ടുകാരും കാത്തിരുന്നു. രാത്രി ഇരയുടെ ബാക്കി ഭക്ഷിക്കാൻ എത്തിയ പുലി കൂട്ടിനുള്ളിൽ അകപ്പെടുകയായിരുന്നു.
തേക്കടി റേഞ്ച് ഓഫിസർ അഖിൽ ബാബു, കുമളി റേഞ്ച് ഓഫിസർ സുനിൽ ലാൽ, വെറ്ററിനറി ഡോക്ടർ അനുരാജ് എന്നിവരുടെ നേതൃത്വത്തിലാണ് പുലിയെ പിടികൂടിയത്. പിടിയിലായ പുലിയെ പെരിയാർ കടുവ സങ്കേതത്തിലെ വള്ളക്കടവ് റേഞ്ചിൽ ഉൾപ്പെട്ട പച്ചക്കാനം ഭാഗത്ത് പിന്നീട് തുറന്നുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.