കാർത്തികേയൻ രാമദാസ്

കള്ളനോട്ട് കേസ്: പ്രസ് ഉടമ കസ്റ്റഡിയിൽ

കുമളി: മാസങ്ങൾക്ക് മുമ്പ് വണ്ടിപ്പെരിയാർ ഡൈമുക്കിൽ പിടികൂടിയ കള്ളനോട്ടുമായി ബന്ധപ്പെട്ട് നോട്ട് അച്ചടിച്ച പ്രസിന്‍റെ ഉടമയെ തമിഴ്നാട് പൊലീസിൽ നിന്ന് വണ്ടിപ്പെരിയാർ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. ചെന്നൈ വടപളനി സ്വദേശി കാർത്തികേയൻ രാമദാസിനെയാണ്(41) കസ്റ്റഡിയിൽ വാങ്ങിയത്. വണ്ടിപ്പെരിയാറിൽ കള്ളനോട്ട് വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് പ്രധാന പ്രതി ഉൾപ്പടെ നേരത്തേ പിടിയിലായിരുന്നു.

തമിഴ്നാട്ടിൽ 42 ലക്ഷം രൂപയുടെ കള്ളനോട്ടുമായി ഒരു സംഘം പിടിയിലായിരുന്നു. ഈ സംഘത്തിന് വണ്ടിപ്പെരിയാർ കള്ളനോട്ടുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പ്രസ് ഉടമയെ കസ്റ്റഡിയിൽ വാങ്ങിയത്. കാർത്തികേയൻ കഴിഞ്ഞ ദിവസമാണ് തമിഴ്നാട് പൊലീസിന്‍റെ പിടിയിലായത്. വണ്ടിപ്പെരിയാർ ഇൻസ്പെക്ടർ ഹേമന്ത് കുമാറിന്‍റെ നേതൃത്വത്തിലെ സംഘത്തിനാണ് അന്വേഷണ ചുമതല.

Tags:    
News Summary - Fake note case-Press owner in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.