നെടുങ്കണ്ടം: കോവിഡ് രൂക്ഷമായി നില്‍ക്കുന്ന ഘട്ടത്തില്‍ നെടുങ്കണ്ടം പൊലീസിൻെറ മനുഷ്യത്വരഹിതപെരുമാറ്റം മൂലം ജനം പൊറുതിമുട്ടുകയാണെന്ന്്് സി.പി.എം നെടുങ്കണ്ടം ഏരിയ കമ്മിറ്റി. വ്യാഴാഴ്്്ച രാവിലെ നെടുങ്കണ്ടം ശീ കൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം പൊലീസ് വാഹനത്തിന് കൈകാണിച്ചത് ശ്രദ്ധയില്‍പ്പെടാതെ പോയ ടി.ജി. ലെനിന്‍ എന്നയാളുടെ വസതിയില്‍ എത്തിയ പൊലീസ് െതാട്ടടുത്ത ഏലക്ക സ്റ്റോറില്‍നിന്നും വാഹനം പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ അവിടെ ഉണ്ടായിരുന്ന ലെനിൻെറ സഹോദരന്‍ ലാലുമായി വാക്കുതര്‍ക്കം ഉണ്ടായി. തുടര്‍ന്ന് ലാലിനെ ക്രൂരമായി മര്‍ദിച്ച് വീഴ്ത്തി പൊലീസ് വാഹനത്തില്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോകും വഴിയും മര്‍ദിച്ചു. ലാല്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാളാണ്. തുടര്‍ന്ന് നടത്തിയ ആൻറിജന്‍ പരിശോധനയില്‍ ലാല്‍ കോവിഡ് പോസിറ്റിവ് ആണെന്ന് കണ്ടെത്തി. സാരമായി പരിക്കേറ്റ ലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനോ വേണ്ട ചികിത്സ നല്‍കാനോ പൊലീസ് തയാറായില്ലെന്നും സി.പി.എം ആരോപിച്ചു. രാജ്കുമാറിൻെറ കസ്റ്റഡി മരണത്തിനിടയാക്കി കുപ്രസിദ്ധി നേടിയ ഈ സ്റ്റേഷന് വീണ്ടും നിരപരാധികളുടെ പേടി സ്വപ്നമായി മാറുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവത്തില്‍ ഇടപെടാത്ത പക്ഷം പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സി.പി.എം നെടുങ്കണ്ടം ഏരിയ സെക്രട്ടറി ടി.എം.ജോണ്‍ മുന്നറിയിപ്പ് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.