ചെറുതോണി: റോഡ് നിർമാണം പൂർത്തിയായപ്പോൾ വീട്ടമ്മ വീട് നഷ്ടപ്പെട്ട് വഴിയാധാരമായി. കീരിത്തോട് പകുതിപാലം-മുരിക്കാശ്ശേരി റോഡ് നിർമാണ ഭാഗമായി പാറ പൊട്ടിക്കുമ്പോൾ കല്ലുകൾ പതിച്ചാണ് പകുതിപാലം കുമ്പളന്താനത്ത് പ്രീതയുടെ വീട് തകർന്നത്.
കഞ്ഞിക്കുഴി രണ്ടാം വാർഡ് ഉൾപ്പെടുന്ന പകുതി പാലത്തിൽനിന്ന് മുരിക്കാശ്ശേരിയിലേക്കുള്ള റോഡ് നിർമാണത്തിനിടെ കല്ലും മണ്ണും വീണ് പ്രീതയുടെ വീടിന്റെ മേൽക്കൂരയുൾപ്പെടെ തകർന്നു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രീതയുടെ ഭർത്താവ് വിജയൻ എട്ട് മാസത്തിലധികമായി കാലൊടിഞ്ഞ് അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ടുദിവസം കൂടുമ്പോഴാണ് പ്രീത വീട്ടിലേക്ക് മടങ്ങിവരാറുള്ളത്. കഴിഞ്ഞദിവസം ഇവിടെയെത്തുമ്പോഴാണ് വീട് തകർന്നത് പ്രീത അറിയുന്നത്. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശത്താണ് ഇവരുടെ വീട്. സാമ്പത്തികമായി ഏറെ കഷ്ടത അനുഭവിക്കുന്ന ഈ കുടുംബത്തിന് വാസയോഗ്യമായ വീടും സ്ഥലവും നൽകുന്നതിന് അധികൃതരുടെ ഇടപെടൽ വേണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.