ബി.ജെ.പി കൗൺസിലറുടെ വീട്ടിലെ വൈദ്യുതി മോഷണം പിടികൂടി; പിഴയീടാക്കിയത് 81,000 രൂപ

തൊടുപുഴ: നഗരസഭയിലെ ബി.ജെ.പി കൗണ്‍സിലറുടെ വീട്ടിലെ വൈദ്യുതിമോഷണം പിടികൂടി കെ.എസ്.ഇ.ബി വിജിലന്‍സ് വിഭാഗം 81,000 രൂപ പിഴയീടാക്കി. കൗണ്‍സിലര്‍ ശ്രീലക്ഷ്മി കെ. സുദീപിെൻറ വീട്ടിലാണ് വൈദ്യുതിമോഷണം പിടികൂടിയത്.

ശ്രീലക്ഷ്മിയുടെ അച്ഛന്‍ തൊടുപുഴ മുതലിയാര്‍മഠം കാവുകാട്ട് കെ.ആര്‍. സുദീപ് കുമാറിെൻറ ഉടമസ്ഥതയിെല വീട്ടില്‍നിന്ന് സമീപത്തെ ഇവരുടെ രണ്ട് വീടുകളിലേക്ക് രണ്ട് കേബിള്‍ വലിച്ചാണ് അനധികൃതമായി വൈദ്യുതിയെടുത്തത്. രഹസ്യവിവരം ലഭിച്ചതനുസരിച്ചാണ് പരിശോധന നടത്തിയത്.

വൈദ്യുതി മോഷണത്തിന് 61,000 രൂപയും നിയമനടപടിക്ക് മുതിരാതിരിക്കാനുള്ള കോമ്പൗണ്ടിങ് ചാര്‍ജ് ഇനത്തില്‍ 20,000 രൂപയും ചേര്‍ത്താണ് 81,000 രൂപ പിഴ അടപ്പിച്ചത്. എന്നാല്‍, സംഭവം രാഷ്ട്രീയപ്രേരിതമാണെന്നും തങ്ങളുടെ വീട്ടിലേക്കുതന്നെയാണ് വൈദ്യുതിയെടുത്തതെന്നും ശ്രീലക്ഷ്മി പറഞ്ഞു.

Tags:    
News Summary - BJP councilor caught stealing electricity from house; The fine is Rs 81,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.