ആലപ്പുഴ: ജില്ലയിൽ ഞായറാഴ്ച 13 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 11 പേർ വിദേശത്തുനിന്നും ഒരാൾ മുംബൈയിൽനിന്നുമാണ് എത്തിയത്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഖത്തറിൽനിന്ന് 12ന് കൊച്ചിയിലെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ബുധനൂർ സ്വദേശിയായ യുവാവ്, ദമ്മാമിൽനിന്ന് ജൂൺ 15ന് തിരുവനന്തപുരത്ത് എത്തി വീട്ടിൽ നിരീക്ഷണത്തിലിരുന്ന വെൺമണി സ്വദേശിയായ യുവാവ്, ബഹ്റൈനിൽനിന്ന് 23ന് കൊച്ചിയിൽ എത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന 51 വയസ്സുള്ള ഭരണിക്കാവ് സ്വദേശി, 18ന് കുവൈത്തിൽനിന്ന് കൊച്ചിയിലെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന 17 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി, മുംൈബയിൽനിന്ന് 25ന് ട്രെയിനിൽ ആലപ്പുഴയിലെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന അമ്പലപ്പുഴ സ്വദേശിയായ യുവാവ്, ദോഹയിൽനിന്ന് ജൂൺ 18ന് കൊച്ചിയിലെത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന 60 വയസ്സുള്ള അമ്പലപ്പുഴ സ്വദേശി, റിയാദിൽനിന്ന് ഈ മാസം ഒന്നാം തീയതി കോഴിക്കോട് എത്തി അവിടെ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്ന 58 വയസ്സുള്ള ആലപ്പുഴ സ്വദേശിനി, ദമ്മാമിൽനിന്ന് ഈ മാസം ഒന്നിന് കോഴിക്കോട് എത്തി അവിടെ നിരീക്ഷണത്തിലായിരുന്ന അമ്പലപ്പുഴ സ്വദേശിയായ യുവാവ്, ഷാർജയിൽനിന്ന് ജൂൺ 14ന് കൊച്ചിയിൽ എത്തി വീട്ടിൽ നിരീക്ഷണത്തിലായിരുന്ന അമ്പലപ്പുഴ സ്വദേശിയായ യുവാവ്, റിയാദിൽനിന്ന് ജൂൺ 30ന് കൊച്ചിയിൽ എത്തി അവിടെ നിരീക്ഷണത്തിലായിരുന്ന 63 വയസ്സുള്ള വണ്ടാനം സ്വദേശി, കുവൈത്തിൽനിന്ന് ജൂൺ 30ന് കൊച്ചിയിൽ എത്തി അവിടെ നിരീക്ഷണത്തിലായിരുന്ന മാന്നാർ സ്വദേശിയായ യുവാവ്, കുവൈത്തിൽനിന്ന് ജൂൺ 28ന് തിരുവനന്തപുരത്ത് എത്തി അവിടെ നിരീക്ഷണത്തിലായിരുന്ന വെളിയനാട് സ്വദേശിയായ യുവാവ് എന്നിവർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സക്ക് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന വെൺമണി സ്വദേശിയായ യുവാവിനും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. എല്ലാവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആകെ 199 പേർ ആശുപത്രികളിൽ ചികിത്സയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.