മഴക്കെടുതി: നഷ്ടം 1.22 കോടി

കൊച്ചി: ജില്ലയിൽ പെയ്ത ശക്തമായ മഴയിൽ വെള്ളിയാഴ്ച 1.22 കോടിയുടെ നാശനഷ്ടം. വീടുകൾക്കും കൃഷിസ്ഥലങ്ങൾക്കും മറ്റുപൊതുവായ നാശനഷ്ടങ്ങളും ഉൾെപ്പടെയാണിത്. ചെല്ലാനം മേഖലയിൽ കടൽക്ഷോഭത്തെത്തുടർന്ന് നിരവധി വീടുകൾക്ക് കേടുപാട് സംഭവിച്ചു. കൊച്ചി താലൂക്കിൽ ആകെ 30 ലക്ഷം രൂപയുടെ നാശം ഉണ്ടായതായാണ് കണക്കുകൾ. കണയന്നൂർ താലൂക്കിലും 30 ലക്ഷത്തിൻെറ നഷ്ടമുണ്ട്. മൂവാറ്റുപുഴ താലൂക്കിൽ 25 ലക്ഷം, പറവൂർ താലൂക്കിൽ 12 ലക്ഷം എന്നിങ്ങനെ നാശനഷ്ടം സംഭവിച്ചതായാണ് വിലയിരുത്തൽ. ആലുവ, കുന്നത്തുനാട് താലൂക്കുകളിൽ 10 ലക്ഷം രൂപയുടെയും കോതമംഗലം താലൂക്കിൽ അഞ്ചുലക്ഷം രൂപയുടെയും നഷ്ടം സംഭവിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ 36 കൊച്ചി: ജില്ലയിൽ 36 ദുരിതാശ്വാസ ക്യാമ്പുകളിലായി 420 കുടുംബങ്ങളിലെ 1116 പേരെ മാറ്റിപ്പാർപ്പിച്ചു. ഇതിൽ 171 പേർ കുട്ടികളാണ്. 437 പുരുഷന്മാരും 505 സ്ത്രീകളും ക്യാമ്പുകളിൽ ഉണ്ട്. ആകെയുള്ള ക്യാമ്പുകളിൽ എട്ടെണ്ണം 60 വയസ്സിന് മുകളിലുള്ളവർക്കുവേണ്ടി. 67 പേരാണ് ഈ ക്യാമ്പുകളിൽ ഉള്ളത്. താലൂക്ക് അടിസ്ഥാനത്തിൽ ആലുവ -മൂന്ന്, കണയന്നൂർ -ആറ്, കൊച്ചി -രണ്ട്, കോതമംഗലം -എട്ട്, കുന്നത്തുനാട് -ഒന്ന്, മൂവാറ്റുപുഴ -നാല്, പറവൂർ -12 എന്നിങ്ങനെയാണ് ക്യാമ്പുകൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.