തൊടുപുഴ: സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻെറ സഹകരണത്തോടെ ജില്ല വ്യവസായ കേന്ദ്രത്തിൻെറ അഭിമുഖ്യത്തിൽ 11 മുതൽ 14 വരെ കട്ടപ്പന മുനിസിപ്പൽ സ്റ്റേഡിയം ഗ്രൗണ്ടിൽ വ്യവസായ ഉൽപന്നങ്ങളുടെ പ്രദർശന വിപണന മേള (ഐ.എൻ.ഡി എക്സ്പോ 2022) നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിൽ നിർമിക്കുന്ന നൂതന യന്ത്രോപകരണങ്ങളുടെ പ്രദർശനവും മേളയിൽ ഉണ്ടാകും. രാവിലെ 11 മണി മുതൽ വൈകീട്ട് ആറുവരെയാണ് പ്രദർശന സമയം. സുഗന്ധവ്യഞ്‌ജനങ്ങളെ അടിസ്ഥാനമാക്കിയുള്ള മൂല്യവർധിത ഉൽപന്നങ്ങൾ, കൈത്തറി-കരകൗശല നിർമിത വസ്തുക്കൾ, വിവിധ ഭക്ഷ്യോൽപന്നങ്ങൾ മുതലായവയുടെ പ്രദർശനം വിപണനം, എന്നിവ കൂടാതെ സാങ്കേതിക സ്ഥാപനങ്ങളുടെ സ്റ്റാളുകൾ അടക്കം 42 സ്റ്റാളുകൾ മേളയുടെ ഭാഗമായി സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. ഉദ്ഘാടനം 11ന് രാവിലെ 11ന് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ഡീൻ കുര്യാക്കോസ് എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജിജി കെ.ഫിലിപ്, കലക്ടർ ഷീബ ജോർജ്, കട്ടപ്പന മുനിസിപ്പാലിറ്റി ചെയർപേഴ്സൻ ബീന ജോബി, മുനിസിപ്പൽ കൺസിലർ ജാൻസി ബേബി എന്നിവർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ ജില്ല വ്യവസായ കേന്ദ്രം മാനേജർ ബെനഡിക് വില്യം ജോൺ, പി.എസ്. സുരേഷ്കുമാർ, ബേബി ജോർജ്, ബി. ജയകൃഷ്ണൻ, റെജി വർഗീസ് എന്നിവർ പങ്കെടുത്തു. ആരോഗ്യവകുപ്പ് ജീവനക്കാരെ കൈയേറ്റം ചെയ്യാൻ ശ്രമം; പ്രതിഷേധിച്ചു തൊടുപുഴ: മാലിന്യം പൊതു ഓടയിലേക്ക് ഒഴുക്കുന്നതുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കാനെത്തിയ ആരോഗ്യവകുപ്പ് ജീവനക്കാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നാരോപിച്ച് നഗരസഭ ഓഫിസിന് മുന്നിൽ മുനിസിപ്പൽ ജീവനക്കാരുടെ പ്രതിഷേധം. വെള്ളിയാഴ്ച വൈകീട്ട് കല്യാൺ ജങ്ഷനിലെ ഒരു ഹോട്ടലിൽ പരിശോധനക്ക് എത്തിയ ജെ.എച്ച്.ഐ പ്രജീഷ്കുമാറിനെയും ഡ്രൈവർ ശ്രീജിത്തിനെയും ഹോട്ടൽ അസോസിയേഷൻെറ പേരിലുള്ള ചിലർ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. യോഗത്തിൽ ജീവനക്കാരുടെ പ്രതിനിധികളായി ജിൻസ് സിറിയക്, വി.എസ്.എം. നസീർ, വി.ബി. ഓമനക്കുട്ടൻ, പ്രതീഷ് കുമാർ, ബിനുകൃഷ്ണൻകുട്ടി, മനോജ്കുമാർ എന്നിവർ സംസാരിച്ചു. അതേസമയം, ഹോട്ടൽ അസോസിയേഷനുമായി ഇതിന് ബന്ധമില്ലെന്ന് അസോ. ഭാരവാഹികൾ പറഞ്ഞു. സംഘടനയുടെ ഒരു ഭാരവാഹികളും ഇത്തരത്തിൽ പ്രവർത്തിച്ചിട്ടില്ലെന്നും ഇവർ അറിയിച്ചു. TDL PRATHISHEDAM തൊടുപുഴ നഗരസഭ ഓഫിസിന് മുന്നിൽ ജീവനക്കാർ നടത്തിയ പ്രതിഷേധം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.