മുട്ടം: രണ്ടുകിലോ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന കേസിൽ പ്രതിക്ക് കഠിനതടവും പിഴയും. കോതമംഗലം പനംങ്കര ആലുങ്കൽ വീട്ടിൽ എ.എസ്. അൻസാറിനെ (24) ആണ് തൊടുപുഴ എൻ.ഡി.പി.എസ് കോടതി ജഡ്ജ് ജി.അനിൽ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരുവർഷം കൂടി കഠിന തടവ് അനുഭവിക്കണം. 2018 ഫെബ്രുവരി 22നാണ് കേസിനാസ്പദമായ സംഭവം. ബോഡിമെട്ട് എക്സൈസ് ചെക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ രണ്ടുകിലോ കഞ്ചാവുമായി ബോഡിമെട്ട് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സാബു ആർ.ചന്ദ്രയും സംഘവും ചേർന്നാണ് അൻസാറിനെ പിടികൂടിയത്. ഉടുമ്പൻചോല എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന ടി.ജി. ടോമിയാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി എൻ.ഡി.പി.എസ് കോടതി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി. tdl mltm അൻസാർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.